തുടർന്ന് ഈ വിവരം വിജിലൻസിനെ അറിയിക്കാൻ സ്കൂൾ മാനേജർ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ വിവരം വിജിലൻസ് കിഴക്കൻ മേഖലാ പോലീസ് സൂപ്രണ്ട് ബിജോ അലക്സാണ്ടറിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകുന്നേരം നാലോടെ അസിസ്റ്റന്റ് എൻജിനിയറെയും ഇടനിലക്കാരനെയും കുടുക്കിയത്.
പരാതിക്കാരനായ സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ പക്കൽ വിജിലൻസ് നൽകിയ പണം ഇടനിലക്കാരനായ റോഷൻ നഗരസഭ ഓഫീസിൽ എഇയ്ക്ക് കൈമാറുന്നതിനിടെയാണ് ഇരുവരെയും കൈയോടെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർമാരായ ടിപ്സണ്‍ തോമസ്, ഷിന്റെ പി. കുര്യൻ, ഫിലിപ് സാം, ഷെഫീർ, പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ സഞ്ജയ്, ബിജു വർഗീസ്, ബിജു കുര്യൻ, പ്രമോദ്, സ്റ്റാൻലി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.