കൊച്ചി: ഇന്‍ഫോപാര്‍ക്കിൽ 600 ഓളം കാറുകൾക്ക് പാര്‍ക്കിംഗ് സൗകര്യം അധികമായി ഏര്‍പ്പെടുത്തി. സ്വകാര്യ കമ്പനികളും സ്ഥലം പാട്ടത്തിനെടുത്ത കെട്ടിട നിര്‍മാതാക്കളും പാര്‍ക്കിംഗ് ആവശ്യം പലപ്പോഴായി ഉന്നയിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാര്‍ക്കിന്‍റെ തെക്ക് ഗേറ്റിനോട് ചേര്‍ന്നുള്ള ഇന്‍ഫോപാര്‍ക്ക് സ്ക്വയര്‍ പൂര്‍ണമായും പെയ്ഡ് പാര്‍ക്കിംഗിന് നല്‍കിയിട്ടുണ്ട്. 140 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ് അവിടെയുള്ളത്. എന്നാല്‍ ശരാശരി 40 ശതമാനം മാത്രമാണ് പാര്‍ക്കിംഗിനു വേണ്ടി ഉപയോഗപെടുത്തിയിട്ടുള്ളു.

ഇന്‍ഫോപാര്‍ക്ക് സ്ക്വയര്‍ പാര്‍ക്കിംഗില്‍ നിന്നും കമ്പനികളിലേക്ക് പോകാനായി സൗജന്യ ഇലക്ട്രിക്ക് ബഗ്ഗി സംവിധാനവും ലഭ്യമാണ്. പാര്‍ക്കിന്‍റെ രണ്ട് കവാടവും എല്ലാ കെട്ടിടങ്ങളുടെ മുമ്പിലൂടെയും പോകുന്ന രണ്ട് ഇലക്ട്രിക് ബഗ്ഗികളുടെ സര്‍വീസ് തികച്ചും സൗജന്യമാണ്. രാവിലെ എട്ടര മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് നാല് മുതല്‍ ഏഴ് വരെയും ആണ് സര്‍വീസ് നടത്തുന്നത്. ഒരു ബഗ്ഗിയില്‍ 14 പേര്‍ക്ക് സഞ്ചരിക്കാം.

ഫേസ് ഒന്നില്‍ ഇന്‍ഫോപാര്‍ക്കിന് സ്വന്തമായി നാല് കെട്ടിടങ്ങളാണുള്ളത്. ഇതിലെ കമ്പനികള്‍ ആവശ്യപ്പെട്ട മുറയ്ക്കുള്ള പാര്‍ക്കിംഗ് നിലവില്‍ തന്നെ നല്‍കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.