കുമരകം: ജലഗതാഗത വകുപ്പിന്‍റെ കുമരകം - മുഹമ്മ സർവീസ് ബോട്ട് കുമരകം ബോട്ടുജെട്ടിയിൽ നിയന്ത്രണംവിട്ട് കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ കടയുടെ ഭിത്തിക്ക് വിള്ളലുണ്ടായി. ഇന്നലെ രാവിലെ 11.40 നാണ് സംഭവം. മുഹമ്മയിൽനിന്നു പുറപ്പെട്ട് കുമരകം ജെട്ടിയിലെത്തിയ എസ്- 51 സർവീസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ബോട്ട്ജെട്ടിയിൽ നിർത്താൻ ശ്രമിക്കുമ്പാേൾ നിയന്ത്രണംവിട്ട് കടയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. കുമരകം സ്വദേശി കദളിക്കാട്ടുമാലി അശോക് കുമാറിന്‍റെ(കുട്ടൻ) കടയ്ക്കാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. താങ്ങു കുറ്റിയിൽ കയർചുറ്റി ബാേട്ട് പിടിച്ചുനിർത്താൻ ശ്രമിച്ച ബോട്ടിലെ ജീവനക്കാരന്‍റെ കൈയ്ക്ക് പരിക്കേറ്റു.

കായലിലും തോട്ടിലും കിടക്കുന്ന കടകലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്രൊപ്പല്ലറിൽ ചുറ്റിയതിനാൽ യഥാസമയം ബോട്ടിന്‍റെ റിവേഴ്സ് ഗിയർ പ്രവർത്തിക്കാതെ വന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മാസം 16നും സമാനമായ അപകടം നടന്നിരുന്നു.