വടവാതൂർ: വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യക്കൂന പൂർണമായും നീക്കം ചെയ്യാൻ ബയോ-മൈനിംഗ് ആൻഡ് ബയോ-റമീഡിയേഷൻ പദ്ധതിയുമായി കോട്ടയം നഗരസഭ. കേരള സർക്കാർ ലോക ബാങ്കിന്‍റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ (കെഎസ്ഡബ്ല്യുഎംപി) ഉൾപ്പെടുത്തിയാണ് ഡംപിംഗ് യാർഡിലെ മാലിന്യം പൂർണമായും നീക്കാനൊരുങ്ങുന്നത്.

ഭൂനിരപ്പിൽനിന്ന് 5.77 മീറ്റർ ഉയരത്തിലും 2.90 മീറ്റർ ആഴത്തിലുമായി ഡംപിംഗ് യാർഡിൽ ആകെ 1,01,179.29 ക്യുബിക്ക് മീറ്റർ മാലിന്യം നിലവിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1935 മുതൽ 2013 വരെ മാത്രമാണ് ഡംബിംഗ് യാർഡ് പ്രവർത്തിച്ചിരുന്നത്. വടവാതൂർ ഉൾപ്പെടെ കേരളത്തിലെ 20 ഡംപ് സൈറ്റുകൾ മാലിന്യമുക്തമാക്കുന്നതിന് എസ്എംഎസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നാഗ്പുർ എന്ന കമ്പനിയുമായി സർക്കാർ കരാർ ഒപ്പുവച്ചിട്ടുണ്ട്.

95.24 കോടി രൂപ ആകെ വകയിരുത്തിയ പദ്ധതിയിൽ 16 കോടിയോളം രൂപ വടവാതൂരിലെ മാലിന്യം നീക്കുന്നതിനു മാത്രമാണ്. ബയോ-മൈനിംഗ് പ്രക്രിയയിലൂടെ തരംതിരിച്ചു റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്, ലോഹം തുടങ്ങിയ അജൈവ മാലിന്യങ്ങൾ വേർതിരിക്കുകയും ജൈവ മാലിന്യങ്ങൾ ബയോ-റമീഡിയേഷൻ പ്രക്രിയയിലൂടെ കമ്പോസ്റ്റ് ആക്കി മാറ്റുകയും ചെയ്യും. റീസൈക്കിൾ ചെയ്യാൻ സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ സിമന്‍റ് ഫാക്ടറികളിൽ എത്തിച്ചു നിർമാർജനം ചെയ്യുന്നതും അതും സാധ്യമല്ലാത്തവ സാനിറ്ററി ലാൻഡ് ഫില്ലുകളിൽ എത്തിച്ചു നിർമാർജനം ചെയ്യുന്നതുമാണ്.

മാലിന്യം ഇളക്കുമ്പോൾ ഉണ്ടായേക്കാവുന്ന പൊടിശല്യം, ദുർഗന്ധം, അഗ്നിബാധ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള നടപടികളും ഉറപ്പാക്കിയാണ് പ്രവർത്തനം. ഇടവിട്ട് പെയ്യുന്ന മഴയാണ് ബയോ-മൈനിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രധാന തടസം. നഗരസഭ വളരെ പ്രാധാന്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി 2025 മേയ് മാസത്തോടെ പൂർത്തീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.