കോട്ടയം: കേരളത്തിന്‍റെ നാടക പാരമ്പര്യത്തില്‍ ചവിട്ടു നാടകത്തിന്‍റെ സ്വാധീനം നിര്‍ണായകമാണെന്ന് എംജി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നടക്കുന്ന കാരിക ഫോക് ലോര്‍ ഫെസ്റ്റില്‍ പ്രസംഗിച്ച വിദഗ്ധര്‍. ചവിട്ടുനാടകവുമായി സാമ്യമുള്ള തമിഴ്‌നാട്ടിലെ കലാരൂപങ്ങളെക്കുറിച്ച് പാളയംകോട്ട സെന്‍റ് സേവ്യേഴ്‌സ് കോളജിലെ ഫോക് ലോര്‍ വിഭാഗം മേധാവി ഡോ.എസ്. കാര്‍മേഘം വിശദീകരിച്ചു.

ഹൈദരാബാദ് സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഫോക് കള്‍ച്ചര്‍ സ്റ്റഡീസ് മേധാവി ജോളി പുതുശേരി, ബാംഗളൂരുവിലെ സെന്‍റ് ജോസഫ്‌സ് സര്‍വകലാശാലയില്‍നിന്നുള്ള നവ്യ ഡെന്നീസ്, ജര്‍മനിയിലെ ട്യുബിംഗെന്‍ സര്‍വകലാശാലയിലെ ഗവേഷക ഗീത കെ. വിത്സന്‍ എന്നിവരും പ്രഭാഷണം നടത്തി.

ചവിട്ടുനാടക കലാകാരന്‍മാരായ കുട്ടപ്പനാശാന്‍ ഓമനപ്പുഴ, ബ്രിട്ടോ വിന്‍സെന്‍റ് ഫോര്‍ട്ടുകൊച്ചി, പോള്‍സണ്‍ ഗോതുരുത്ത് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. കേളി രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു. വൈകുന്നേരം കുറുമ്പത്തുമുത്ത് യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിച്ച കാറല്‍മാന്‍ ചരിതം ചവിട്ടുനാടകവും നടന്നു.

വി.സി. ഹാരിസ് വൈജ്ഞാനിക സദസിന്‍റെ ഭാഗമായി മുംബൈ കേളിയുമായി സഹകരിച്ചു നടത്തുന്ന ഫോക് ലോര്‍ ഫെസ്റ്റ് നാളെ സമാപിക്കും.