റോഡുകളുടെ ശോച്യാവസ്ഥയില്‍ നടപടി വേണമെന്നു ഹൈക്കോടതി
റോഡുകളുടെ ശോച്യാവസ്ഥയില്‍ നടപടി വേണമെന്നു ഹൈക്കോടതി
Wednesday, October 2, 2024 1:51 AM IST
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ നടപടിയെടുക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മോശം റോഡ് കാരണം ഒട്ടേറെ മരണങ്ങള്‍ സംഭവിച്ചിട്ടും ഭരണസംവിധാനം നിസംഗത പാലിക്കുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കണ്ണടച്ച് ഇരുട്ടാക്കാനാകില്ലെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിനോടും ദേശീയപാത അഥോറിറ്റിയോടും കോടതി വിശദീകരണം തേടി. എന്‍ജിനിയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിട്ടും റോഡിലെ കുഴികളുടെ കാര്യത്തില്‍ പരിഹാരമാകുന്നില്ല.

പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കോടതി നിര്‍ദേശങ്ങളെ മാനിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അപകടമരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും കോടതിയുടെ പല ഉത്തരവുകളുണ്ടായിട്ടും ഒന്നും നടക്കുന്നില്ല.

തൃശൂര്‍ കുന്നംകുളം റോഡിലെ കുഴിയില്‍ വീണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ ടയര്‍ പൊട്ടിയിരുന്നു. മറ്റു രണ്ട് ജഡ്ജിമാര്‍ക്കും സമാന അനുഭവമുണ്ടായെന്ന് കോടതി അറിയിച്ചു. ഈ അപകടങ്ങളില്‍ ഭാഗ്യം തുണച്ചു.


എന്നാല്‍ അപകടങ്ങളില്‍ മരിച്ചവരും പരുക്കേറ്റവരും ഒട്ടേറെയുണ്ട്. അപകടസാധ്യത സംബന്ധിച്ച് മതിയായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുമില്ല. കടന്നുപോകുന്ന വാഹനങ്ങള്‍ റോഡ് ടാക്‌സും സെസും അടയ്ക്കുന്നതല്ലേയെന്ന് കോടതി ചോദിച്ചു.

അപകടങ്ങള്‍ സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നുണ്ട്. റോഡുകളുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു നിരവധി കത്തുകളാണ് ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് എല്ലാറ്റിനും ഒഴികഴിവുകള്‍ പറയാനുണ്ട്.

സ്വന്തം പരിധിയിലെ റോഡുകള്‍ മരണക്കളമാകുന്നത് അവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇനിയും ഇടപെട്ടില്ലെങ്കില്‍ കോടതിയുടെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.