ഇതിനിടെ, രമേശന്റെ നിർദേശാനുസരണം സ്ഥലത്തെത്തിയ കൂട്ടാളി അനീഷ് രമേശനെ മർദിക്കുന്നതു കണ്ടതോടെ ഓടി രക്ഷപ്പെട്ടു.
രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെയും മറ്റും മൊഴി രേഖപ്പെടുത്തി. തുടർന്ന് ഇവർക്കെതിരേ തളിപ്പറമ്പ് പോലീസ് പോക്സോ കേസ് എടുത്ത് രമേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിലുള്ള പ്രതി അനീഷിന് വേണ്ടി തെരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
പാർട്ടിയിൽനിന്നു പുറത്താക്കി പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കം വരുത്തുംവിധം പെരുമാറിയതിനു തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശന്, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.