പീഡനം: സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരേ പോക്സോ കേസ്; ഒരാൾ അറസ്റ്റിൽ
പീഡനം: സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരേ  പോക്സോ കേസ്; ഒരാൾ അറസ്റ്റിൽ
Tuesday, October 1, 2024 4:15 AM IST
തളിപ്പറമ്പ്: പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാൾ പിടിയിൽ. മുയ്യം പടിഞ്ഞാറു ബ്രാഞ്ച് സെക്രട്ടറി സി. രമേശനാണു പിടിയിലായത്.

രമേശന്‍റെ കൂട്ടുകാരനും മുയ്യം ബ്രാഞ്ച് സെക്രട്ടറിയുമായ പി. അനീഷ് ഒളിവിലാണ്. മുയ്യത്ത് ഞായറാഴ്ച വൈകുന്നേരമാണ് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്കു വിളിച്ചുകൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർഥി കൂട്ടുകാരായ ചിലരോടു വിവരം പറയുകയായിരുന്നു. അപ്പോഴാണ് മറ്റു ചില വിദ്യാർഥികളും മുൻപ് ഇരുവരുടേയും പീഡനത്തിന് ഇരയായിരുന്നുവെന്നു മനസിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി പീഡനത്തിനിരയായ വിദ്യാർഥിയെക്കൊണ്ട് രമേശനെ ഫോണിൽ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശൻ തന്‍റെ കൂട്ടുകാരൻകൂടിയായ അനീഷിനെയും ഫോണിൽ വിളിച്ച് സ്ഥലത്തെത്തുകയായിരുന്നു. സ്ഥലത്തത്തിയ രമേശനെ കുട്ടികൾ വളഞ്ഞിട്ട് മർദിക്കുകയും സംഭവമറിഞ്ഞെത്തിയ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരിൽ ചിലരും ചേർന്ന് കൈകാര്യം ചെയ്‌ത്‌ പോലീസിൽ ഏല്പിക്കുകയുമായിരുന്നു.


ഇതിനിടെ, രമേശന്‍റെ നിർദേശാനുസരണം സ്ഥലത്തെത്തിയ കൂട്ടാളി അനീഷ് രമേശനെ മർദിക്കുന്നതു കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെയും മറ്റും മൊഴി രേഖപ്പെടുത്തി. തുടർന്ന് ഇവർക്കെതിരേ തളിപ്പറമ്പ് പോലീസ് പോക്സോ കേസ് എടുത്ത് രമേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിലുള്ള പ്രതി അനീഷിന് വേണ്ടി തെരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

പാർട്ടിയിൽനിന്നു പുറത്താക്കി

പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കം വരുത്തുംവിധം പെരുമാറിയതിനു തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശന്‍, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.