ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ആദ്യ കേസ് പൊൻകുന്നത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ആദ്യ കേസ് പൊൻകുന്നത്ത്
Tuesday, October 1, 2024 4:15 AM IST
പൊൻകുന്നം: മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആദ്യ കേസെടുത്തു.

പൊൻകുന്നം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘത്തിന് റിപ്പോർട്ട് നൽകിയത്. മേക്കപ്പ് മാനേജർ കൊരട്ടി സജിക്കെതിരേയാണ് കേസ്. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് ഇയാൾക്കെതിരേ മൊഴി നൽകിയത്.

2014ൽ ഷൂട്ടിംഗിനിടെ പൊൻകുന്നത്തെ ഒരു ലോഡ്ജിൽ വച്ച് ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് മൊഴി. ഐപിസി 354 വകുപ്പുപ്രകാരമാണ് കേസ്. കൊല്ലം സ്വദേശിനിയായ യുവതി മുന്പ് ഹേമ കമ്മിറ്റിക്കും ഇതു സംബന്ധിച്ച് മൊഴി നൽകിയിരുന്നു.


ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം പൂയപ്പിള്ളി പോലീസും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേക്കപ്പ്മാനായ രതീഷ് അമ്പാടിക്കെതിരേ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂയപ്പിള്ളിയിലെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.