അൻവറിനോടുള്ള വൈരം മുഖ്യമന്ത്രി മലപ്പുറത്തോടു തീർക്കരുത്: ചെന്നിത്തല
അൻവറിനോടുള്ള വൈരം മുഖ്യമന്ത്രി  മലപ്പുറത്തോടു തീർക്കരുത്: ചെന്നിത്തല
Tuesday, October 1, 2024 4:15 AM IST
തിരുവനന്തപുരം: പി.വി. അൻവറിനോടുള്ള രാഷ്‌ട്രീയവൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീർക്കരുതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല . അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്‍റെ രാഷ്‌ട്രീയപക മനസിലാക്കാം.

പക്ഷേ അക്കാര്യത്തിൽ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പുർ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വർണക്കടത്തുകൾ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്‍റെ വിലാസത്തിൽ ചേർക്കരുത്.

ഈ സ്വർണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ് ഇതിന്‍റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു.


അങ്ങനെയെങ്കിൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്‍റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തു എന്ന കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോടു പറയണം.

അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കിൽ അത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രിക്കു പറയാൻ സാധിക്കണം. അല്ലാതെ ഒരു എംഎൽഎയുമായുള്ള രാഷ്‌ട്രീയവൈരത്തിന്‍റെ പേരിൽ ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്നു ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.