ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം
ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം
Tuesday, October 1, 2024 2:09 AM IST
പാലക്കാട്: സേലം റെയില്‍വേ ഡിവിഷനു കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ഗതാഗതത്തില്‍ താഴെപ്പറയുന്ന തരത്തില്‍ താത്കാലികമാറ്റം വരുത്തിയതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ന് ‌ഉച്ചയ്ക്ക് ഒരുമണിക്ക് തിരുച്ചിറപ്പള്ളിയില്‍നിന്നു പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്സ്പ്രസ് ട്രെയിന്‍ (നന്പർ 16843) ഉച്ചയ്ക്ക് 2.45ന് കരൂരില്‍നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയില്‍നിന്നു കരൂര്‍വരെയുള്ള ഈ ട്രെയിന്‍റെ സര്‍വീസ് റദ്ദാക്കി.

മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്തുനിന്നു പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ - ടാറ്റാനഗര്‍ എക്സ്പ്രസ് ട്രെയിന്‍ (18190) പോത്തനൂര്‍ ജംഗ്ഷൻ, കോയമ്പത്തൂര്‍ ജംഗ്ഷൻ വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിനു കോയമ്പത്തൂര്‍ ജംഗ്ഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.


സേലം ഡിവിഷനുകീഴിലെ മേഖലകളില്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജംഗ്ഷൻ - ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിന് (‌18190) 50 മിനിറ്റും ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് ട്രെയിന് (13352) 45 മിനിറ്റും നിയന്ത്രണം ഉണ്ടാവുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.