പോക്‌സോ കേസില്‍ മോന്‍സൻ മാവുങ്കലിനെ വെറുതെ വിട്ടു
പോക്‌സോ കേസില്‍ മോന്‍സൻ മാവുങ്കലിനെ വെറുതെ വിട്ടു
Tuesday, October 1, 2024 4:15 AM IST
പെരുമ്പാവൂര്‍: പുരാവസ്തു തട്ടിപ്പു കേസിൽ പ്രതിയായ മോന്‍സൻ മാവുങ്കലിനെ പോക്‌സോ കേസില്‍ കോടതി വെറുതെ വിട്ടു.

കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാള്‍. അതേസമയം മോന്‍സന്‍റെ മാനേജരും മേക്കപ്പ്മാനുമായിരുന്ന ഒന്നാം പ്രതി ജോഷിക്ക് പതിമൂന്നര വര്‍ഷം തടവും 35000 രൂപ പിഴയും പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചു.

ഇയാള്‍ക്കെതിരേ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നു. ഒരു പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവേയാണു മോന്‍സനെ രണ്ടാം പ്രതിയാക്കി മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രേരണാക്കുറ്റമായിരുന്നു മോന്‍സനെതിരേ ചുമത്തിയിരുന്നത്.


മോന്‍സന്‍റെ വീട്ടിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളാണ് പീഡനത്തിനിരയായത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിജീവിതയെ പീഡിപ്പിക്കാന്‍ മോന്‍സൻ ഒന്നാം പ്രതി ജോഷിക്ക് സഹായം ചെയ്തുവെന്നതാണു കേസ്.

പീഡനവിവരം മോന്‍സനെ അറിയിച്ചിട്ടും മോന്‍സൻ പ്രതികരിച്ചില്ലെന്നും പരാതിയിലുണ്ട്. എന്നാല്‍ ഇതു തെളിയിക്കാന്‍ പോലീസിനു സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് കുറ്റക്കാരനല്ലെന്നു കണ്ട് മോന്‍സനെ വെറുതെ വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.