അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മില്‍നിന്ന് സുനി പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണു വിവരം. എറണാകുളം സബ് ജയിലില്‍നിന്ന് ഏഴരവര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ 20ന് രണ്ടു ലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്. ഇക്കാലയളവിൽ സ്വന്തം അഭിഭാഷകന് വഴിയാണ് ഓരോ തവണയും കോടതിയിലെത്തിയത്.
പത്താം തവണയും അപേക്ഷ തള്ളിയ ഹൈക്കോടതി തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിന് സുനിക്ക് 25,000 രൂപ പിഴ ചുമത്തുകയുണ്ടായി. സാമ്പത്തിക സഹായവുമായി സുനിക്കു പിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു.