ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയ പി.വി. അൻവറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ പരിശോധിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെക്കുറിച്ചു കേട്ടറിവേ ഉള്ളൂ എന്ന ഹർജിക്കാരന്റെ മറുപടി കോടതിക്കു തൃപ്തികരമായില്ല.
എം.ആർ. അജിത്കുമാർ ഭാര്യാസഹോദരനുമായി ചേർന്ന്, സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ടു സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.