പെരുമാറ്റച്ചട്ടം നിലനിന്ന സാഹചര്യത്തിൽ പോലീസിനെ ഉപയോഗിച്ച് ആസൂത്രിതമായി പൂരം കലക്കി, ജനവികാരം സർക്കാരിനും ഇടതുമുന്നണിക്കും എതിരാക്കുകയും ബിജെപി സ്ഥാനാർഥിയെ രക്ഷകനാക്കി അവതരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
പൂരംസമയത്ത് എഡിജിപിയും ആർഎസ്എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന വിവാദം കത്തിനിൽക്കുന്പോഴാണു സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ ആരോപണം ഉയരുന്നത്. പൂരം സമയത്ത് എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്നും മന്ത്രിമാരടക്കം വിളിച്ചിട്ടും ഫോണ് എടുത്തില്ലെന്നും ആരോപണമുണ്ട്.
ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഏറെ സമ്മർദത്തിനൊടുവിലാണു പുറത്തുവിട്ടത്. ഈ റിപ്പോർട്ട് തള്ളിയ ഡിജിപി വിശദ അന്വേഷണം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ആഭ്യന്തരവകുപ്പ് സെക്രട്ടറിയും തുടരന്വേഷണത്തിനു ശിപാർശ ചെയ്തു.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ച അന്വേഷണറിപ്പോർട്ട് വൈകിയതിൽ സിപിഐ കടുത്ത അമർഷം അറിയിച്ചിരുന്നു. പിന്നീടാണ് തിരക്കിട്ട് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ, സ്വയം വെളുപ്പിച്ച് ന്യായീകരിച്ചായിരുന്നു എഡിജിപിയുടെ റിപ്പോർട്ട്.