മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിലാണ് ഇത് ഏജൻസിക്കാർ എഴുതി നൽകിയത്. ഇത് അഭിമുഖത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയ്ക്കു നിരക്കാത്തതും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു. അതിനാൽ ഈ വീഴ്ചയിൽ ഖേദിക്കുന്നുവെന്നും പത്രം അറിയിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഏറെ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായത്. മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല അഭിമുഖത്തിലെ വരികളിലുള്ളത്. കള്ളക്കടത്തു സ്വർണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു എന്നാണു മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
മലപ്പുറത്തു സ്വർണക്കടത്തു നടക്കുന്നുവെന്നും അതു ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുമായിരുന്നു അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരേ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു.