അതിർത്തി ചെക്ക്പോസ്റ്റുകൾ നീക്കംചെയ്യുക, ഡ്രൈവർമാർക്കു റോഡ് സൈഡിൽ സൗകര്യങ്ങൾ ഒരുക്കുക, നഗരങ്ങൾക്കുപുറത്ത് ട്രക്ക് ടെർമിനലുകൾ സ്ഥാപിക്കുക, ഡ്രൈവർമാർക്കുള്ള സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പാക്കുക, റോഡ് നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അന്നേദിവസം ഒരു വാഹനവും കേരളത്തിലേക്കു വരാൻ അനുവദിക്കില്ലെന്നു ഭാരവാഹികൾ അറിയിച്ചു.
ജിപിഎസ് സ്പീഡ് ഗവേണൻസ് കൊള്ളയും കേരളത്തിലേക്കു വരുന്ന ചരക്കുവാഹനക്കൊള്ളയും അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിലേക്കു ചരക്കു കൊണ്ടുവരുന്നതു നിർത്തുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
കെ.ടി. ഷെമീർ, കെ.ജെ. സ്റ്റാലിൻ, എ.ടി. ജോണ്സണ്, ഷെബീർ, ശശികുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.