അൻവർ വിവാദം: അൻവറിന്‍റെ പൊതുയോഗത്തെക്കുറിച്ച് സിപിഎമ്മിനു വേവലാതികളില്ല: ടി.പി. രാമകൃഷ്ണൻ
അൻവർ വിവാദം: അൻവറിന്‍റെ പൊതുയോഗത്തെക്കുറിച്ച് സിപിഎമ്മിനു വേവലാതികളില്ല:  
ടി.പി. രാമകൃഷ്ണൻ
Tuesday, October 1, 2024 4:15 AM IST
പത്തനംതിട്ട: സിപിഎമ്മിന്‍റെ അണികൾ ഭദ്രമാണെന്നും അൻവറിന്‍റെ പൊതുയോഗത്തെക്കുറിച്ച് സിപിഎമ്മിനു വേവലാതികളില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെതിരായി പറയുമ്പോൾ കേൾക്കാൻ ആളു കൂടും. അൻവറിന്‍റെ യോഗത്തിന് ആളു കൂടിയത് അങ്ങനെയാണെന്നു കണക്കാക്കിയാൽ മതി. മുൻകാലങ്ങളിലും ഇതേപോലെ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് പാർട്ടി മുന്നോട്ടു പോയിട്ടുണ്ട്. അൻവറിനെതിരായ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണെന്നും രാമകൃഷ്ണൻ പറഞ്ഞു.


അന്‍വര്‍ പാര്‍ട്ടി മെംബര്‍ അല്ല. സിപിഎമ്മിന് അര്‍ഹതപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ അന്‍വറിനെ നിര്‍ത്തി. അന്നത്തെ സാഹചര്യത്തിലാണ് ആ തീരുമാനം എടുത്തത്. അതല്ലാതെ യാതൊരു ബന്ധവും അന്‍വറും സിപിഎമ്മും തമ്മിലില്ല.

സിപിഎം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്. 2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്നും ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. അന്‍വറിനോട് നിശബ്ദമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.