സ്ഥലത്ത് കോൺക്രീറ്റ് ഡ്രെയ്നേജും കെട്ടി. ഇവ ഒരുമാസത്തിനകം പൊളിക്കാൻ ജൂലൈ 25നു കളക്ടർ സ്നേഹിൽകുമാർ സിംഗ് ഉത്തരവിട്ടിരുന്നു.
കാലവർഷത്തിൽ ദുരന്തസാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ഇത്. പിവിആർ നാച്വറൽ പാർക്ക് ഉടമകൾതന്നെ ഒരുമാസത്തിനകം നിർമിതികൾ പൊളിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറി പൊളിച്ചുനീക്കി ചെലവാകുന്ന തുക ഉടമകളിൽനിന്ന് ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ നിശ്ചിത കാലാവധി പിന്നിട്ടിട്ടും പൊളിച്ചുനീക്കിയില്ല. പിന്നാലെ സെപ്റ്റംബർ 13ന് പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല.
ഇതോടെയാണ് അടിയന്തര ഭരണ സമിതിയോഗം റീ ടെൻഡറിനു നടപടി തുടങ്ങിയത്. ഇവിടെനിന്ന് രണ്ടുകിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പലിയിൽ കാട്ടരുവിക്കു കുറുകെ അൻവർ കെട്ടിയ തടയണ മുമ്പ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൊളിച്ചിരുന്നു.