തീരാവ്യഥകളുടെ പോരാട്ടം
തീരാവ്യഥകളുടെ പോരാട്ടം
Thursday, September 26, 2024 1:50 AM IST
ബിനു ജോർജ്

കോഴിക്കോട്: ജൂലൈ 16ന് കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനൊപ്പം കേരളക്കര മുഴുവൻ വീർപ്പടക്കി നിൽക്കുകയായിരുന്നു. ഗംഗാവലി പുഴയോരത്ത് ലോറി നിറുത്തിയിട്ടു കാബിനിൽ അർജുൻ കിടന്നുറങ്ങുന്നതിനിടെയാണ് കനത്ത മഴയിൽ ഒരു മല അപ്പാടെ ഇടിഞ്ഞു നിമിഷ നേരങ്ങൾക്കുള്ളിൽ എല്ലാം തൂത്തെറിഞ്ഞത്.

അർജുൻ മണ്ണിടിച്ചിലിൽ പെട്ടുവെന്ന വിവരം ഏതാനും ദിവസങ്ങൾ വൈകിയാണ് പുറത്തറിഞ്ഞതെങ്കിലും ആധുനിക സജ്ജീകരണങ്ങളുള്ള ഭാരത് ബെൻസ് ലോറിയുടെ കാബിനുള്ളിൽ ദിവസങ്ങളോളം സുരക്ഷിതമായി കഴിയാനാകുമെന്നായിരുന്നു ആദ്യ പ്രതീക്ഷകൾ. പക്ഷെ, നാടാകെ കണ്ണീരണിഞ്ഞിട്ടും അടങ്ങാത്ത പേമാരിയിൽ തെരച്ചിൽ ദുഷ്കരമായി.

കോഴിക്കോട് കണ്ണാടിക്കൽ വീട്ടിൽ അർജുന്‍റെ ഭാര്യയുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേദന കേരളമാകെ ഏറ്റെടുത്തു. കാണാതായ സാധാരണക്കാരിൽ ഒരു മലയാളിയും എന്ന കർണാടക അധികൃതരുടെ പതിവു ഭാവം മാറ്റിമാറിച്ചത് അർജുന്‍റെ കുടുംബത്തിന്‍റെയും ലോറി ഉടമ മനാഫിന്‍റെയും അസാധാരണ പോരാട്ടവീര്യമാണ്.

ഷിരൂരിൽ കാണാതായവരിൽ ഏക മലയാളിയാണ് അർജുൻ. നിരവധി കർണാടക സ്വദേശികളെയും കാണാതായിട്ടും രക്ഷാ പ്രവർത്തനം വൈകുന്നതിൽ ആധിപൂണ്ടു കേരളത്തിൽ നിന്നു സർവ സന്നാഹങ്ങളുമായി ഷിരൂരിലേക്കു കുതിച്ചെത്തിയതു നൂറുകണക്കിനാളുകളാണ്.

മന്ത്രിമാരടക്കം വിവിധ രാഷ്‌ട്രീയപാർട്ടി പ്രതിനിധികളും പിന്നാലെയെത്തി. അങ്ങനെ സൈന്യം രംഗത്തിറങ്ങി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു മന്ത്രിമാരും സംഭവ സ്ഥലത്തെത്തി. കരയിലെ മണ്ണുനീക്കൽ ആരംഭിച്ചു.

കരയിൽ ലോറി ഇല്ലെന്നു വ്യക്തമായതോടെ അർജുനെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു. അതിനിടെ ലോകം മുഴുവൻ നടുങ്ങിയ വയനാട് മുണ്ടക്കൈ പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ഷിരൂർ ദുരന്തം വിസ്മൃതിയിലായി.

കുടുംബത്തിന്‍റെ കണ്ണീർ കണ്ടു മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ രക്ഷാപ്രവർത്തനത്തിനു സ്വമേധയാ മുന്നോട്ടു വന്നു. തെരച്ചിൽ മന്ദഗതിയിലായപ്പോൾ അർജുന്‍റെ കുടുംബം കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഒപ്പം കേരള സർക്കാരും കോണ്‍ഗ്രസ് നേതാക്കളും കർണാടക സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തി. അധികൃതർ നദിയിൽ തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും പ്രതികൂല കാലാവസ്ഥ തടസമായി.


ഏകദേശം രണ്ടു മാസത്തിനുശേഷം കാലാവസ്ഥ അനുകൂലമായപ്പോൾ ഡ്രഡ്ജർ ഉപയോഗിച്ചു തെരച്ചിൽ നടത്താൻ തീരുമാനിച്ചുവെങ്കിലും അതിനുള്ള ഒരു കോടി രൂപ ആരു വഹിക്കുമെന്നതു സംബന്ധിച്ചു അനിശ്ചിതത്വമുയർന്നു. തടസംനീക്കാൻ കേരള ജനപ്രതിനിധികളുടെ സഹായത്തോടെ വീട്ടുകാർ കർണാടക മുഖ്യമന്ത്രിയെയടക്കം വീണ്ടും നേരിൽ കണ്ടു.

അങ്ങനെ, ഡ്രഡ്ജർ ഉപയോഗിച്ചു തെരച്ചിൽ നടത്താനുള്ള ഒരു കോടി രൂപ കർണാടക സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ പ്രഖ്യാപിച്ചു. പക്ഷെ ഗോവയിൽനിന്നു ഡ്രഡ്ജർ ഗംഗാവലി നദിയിൽ എത്തിക്കുകയെന്നതായിരുന്നു പിന്നീടുള്ള വലിയ കടന്പ.

ടഗ് ബോട്ടുകളിൽ ഉറപ്പിച്ച ഡ്രഡ്ജർ പാലത്തിനിടയിലൂടെ കടത്തിക്കൊണ്ടു വരാൻ വേലിയിറക്കത്തിൽ നദിയിലെ ജലനിരപ്പു താഴാൻ കാത്തിരിക്കേണ്ടി വന്നു. നദിയിലെ പാറക്കൂട്ടങ്ങളിൽ തട്ടി ടഗ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഡ്രഡ്ജിംഗ് കന്പിനി സർവേ നടത്തി സഞ്ചാരപാത നിർണയിച്ചു.

അങ്ങനെ ഗോവയിൽനിന്നു കാർവാർ തുറമുഖത്തെത്തി അവിടെനിന്നു അഴിമുഖം പിന്നിട്ട് രണ്ടു പാലങ്ങളും താണ്ടി വളരെ ശ്രമകരമായാണ് ഡ്രഡ്ജർ സംഭവസ്ഥലത്തെത്തിച്ചത്. ഇനി അർജുന്‍റെ അസ്ഥിപോലും കിട്ടാൻ സാധ്യതയില്ലെന്നു പലരും എഴുതിത്തള്ളിയിട്ടും മനസുപതറാതെ വീട്ടുകാർ നടത്തിയ പോരാട്ടമാണ് 72-ാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഫലം കണ്ടത്.

അർജുനുവേണ്ടി കേരളം ഉയർത്തിയ സമ്മർദങ്ങളിൽ മുൾമുനയിലായി മുൻനിരയിൽ നിന്നു പ്രവർത്തിച്ചത് കാർവാർ എംഎൽഎ സതീഷ് സെയിലും ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മിപ്രിയയുമാണ്.

അതിനു വഴിയൊരുക്കിയതാവട്ടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, കോഴിക്കോട് എംപി എം.കെ. രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയവരും വിവിധ സംഘടനാ പ്രവർത്തകരും നിരന്തരമായി നടത്തിയ ഇടപെടലുകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.