മുനന്പത്തെ വഖഫ് അവകാശവാദം: സർക്കാർ നിലപാട് നിർണായകം
മുനന്പത്തെ വഖഫ് അവകാശവാദം:  സർക്കാർ നിലപാട് നിർണായകം
Thursday, September 26, 2024 1:50 AM IST
സിജോ പൈനാടത്ത്

കൊച്ചി: ചെറായി-മുനന്പം മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ അറുനൂറോളം കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് നിർണായകമാകും.

ഇക്കാര്യം പ്രത്യേകമായി പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിക്കുകയും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾക്കു സ്ഥിരീകരണമാകുകയും ചെയ്താൽ വഖഫ് അവകാശവിഷയം സമവായത്തിലൂടെ പരിഹരിക്കപ്പെട്ടേക്കും.

ഏതാനും വർഷംമുന്പ് സംസ്ഥാന സർക്കാരിന്‍റെ സമിതി ഈ മേഖലയിൽ വഖഫ് ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡ് ഇതുസംബന്ധിച്ച അവകാശവാദത്തിലേക്കും നടപടികളിലേക്കും കടന്നത്.

അന്ന് നാല്പതോളം ഭൂവുടമകൾക്ക് നോട്ടീസ് നൽകിയിരുന്നതായും ബോർഡ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ വെളിച്ചത്തിൽ വഖഫ് സംരക്ഷണസമിതിയുടെ പേരിൽ വിവിധ കോടതികളിൽ ഹർജികളുമെത്തി. സമാനമായ രീതിയിൽ സമിതിയെ നിയോഗിച്ച്, തർക്കമുന്നയിച്ചിട്ടുള്ള പ്രദേശത്തെ ഭൂമി വഖഫിന്‍റേതല്ലെന്നു സ്ഥിരീകരിച്ചാൽ കോടതികൾക്കു മുന്നിലെത്താവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തങ്ങൾ അധിവസിക്കുന്ന ഭൂമി പണം നൽകി വാങ്ങിയതാണെന്നതിനും നിയപരമായി രജിസ്ട്രേഷൻ നടത്തിയതിനുമെല്ലാം പ്രദേശവാസികളുടെ പക്കൽ രേഖകളുണ്ട്. തർക്കം ഉന്നയിക്കുന്നത് വഖഫ് ഭൂമിയെങ്കിൽ ഇത്തരമൊരു കൈമാറ്റം സാധ്യമാകില്ലെന്ന വ്യവസ്ഥ മുനന്പം നിവാസികൾ ചൂണ്ടിക്കാട്ടുന്നു.

പതിറ്റാണ്ടുകളായി തങ്ങൾ ഉപയോഗിക്കുന്ന കിടപ്പാടം ഉൾപ്പെടെയുള്ള ഭൂമിയിൽ തെറ്റായ അവകാശവാദമാണു വഖഫ് ബോർഡ് ഉന്നയിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണം. തങ്ങളുടെ ഭൂമി സംരക്ഷിക്കാൻ നിയമപരമായ എല്ലാ മാർഗങ്ങളും തേടുമെന്നും നാട്ടുകാർ‌ പറ‍യുന്നു.


വർഷങ്ങളായി ചെറായി -മുനന്പം മേഖലയിൽ‌ താമസിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള കുടുംബങ്ങളെ കുടിയിറക്കുകയെന്നത് എളുപ്പമാകില്ലെന്നും അതിനുള്ള ശ്രമം പോലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും സർക്കാരും തിരിച്ചറിയുന്നുണ്ട്. ഇടതുപക്ഷ നേതാവുകൂടിയായ സ്ഥലം എംഎൽഎ ഇക്കാര്യത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്നും പ്രദേശവാസികൾ‌ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ വഫഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകൾക്ക് സ്ഥലം വില്പന നടത്താനോ അതുപയോഗിച്ച് ബാങ്കുവായ്പയെടുക്കാനോ സാധ്യമല്ലാത്ത സ്ഥിതിയുണ്ട്.

"ഫാറൂഖ് കോളജിന് വിലകൊടുത്തു വാങ്ങിയ ഭൂമി'

ആദ്യകാലത്ത് ഗുജറാത്തിൽനിന്നെത്തിയ അബ്‌ദുൾ സത്താർ മൂസ ഹാജി സേട്ടും പിന്നീട് അദ്ദേഹത്തിന്‍റെ പിന്തുടർച്ചാവകാശിയായ സിദ്ദിഖ് സേട്ടും കൈവശം വച്ചിരുന്ന മുനന്പത്തെ 404 ഏക്കർ ഭൂമി 1902 മുതൽ പല ഘട്ടങ്ങളിലായി കടലെടുത്തിരുന്നു. 1950ൽ സേട്ട് ഭൂമി ഫാറൂഖ് കോളജിന് വിദ്യാഭ്യാസ ആവശ്യത്തിനു കൈമാറി.

ദീർഘകാലത്തെ തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കുമൊടുവിൽ 1987 ൽ കോളജ് മാനേജ്മെന്‍റിന് സെന്‍റിന് 250 രൂപ നിരക്കിൽ നൽകിയാണു തങ്ങൾ ഭൂമി വാങ്ങിയതെന്ന് പതിറ്റാണ്ടുകളായി ഇവിടുത്തെ കുടികിടപ്പുകാരായിരുന്നവർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ കൈമാറിയ ഭൂമിയുടെ 280 ആധാരങ്ങൾ 1989-1993 കാലഘട്ടത്തിൽ നിയമപ്രകാരം‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാറൂഖ് കോളജിന്‍റെ അന്നത്തെ മാനേജിംഗ് കൗൺസിൽ ട്രസ്റ്റിയായ ഹസൻകുട്ടി സാഹിബാണ് ഇതിൽ ഒപ്പുവച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.