ഡിജിപിയുടെ റിപ്പോർട്ട് വരെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ സംഘമാണ് ഇതും അന്വേഷിക്കുക. കൂടിക്കാഴ്ചകൾക്ക് രാഷ്ട്രീയ, വ്യക്തിപരമായ ലക്ഷ്യങ്ങൾക്കു പുറമെ ഇടനില സ്വഭാവവുമുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെ ആയിരുന്നു തൃശൂരിലെ കൂടിക്കാഴ്ച. ഔദ്യോഗികവാഹനമുപേക്ഷിച്ച് ആർഎസ്എസ് നേതാവിന്റെ കാറിലായിരുന്നു യാത്ര.