യുവാവിനെ കൊലപ്പെടുത്തിയ സംഭവം: അഞ്ചു പേർ കസ്റ്റഡിയിൽ
യുവാവിനെ കൊലപ്പെടുത്തിയ സംഭവം: അഞ്ചു പേർ കസ്റ്റഡിയിൽ
Friday, September 27, 2024 2:07 AM IST
കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി ഉപേക്ഷിച്ചു മുങ്ങിയ കേസിൽ അഞ്ചു പേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.

കണ്ണൂർ സ്വദേശിയായ ഒരാളും തൃശൂർ ജില്ലക്കാരായ നാലുപേരുമാണ് പിടിയിലായിരിക്കുന്നത്.
കണ്ണൂർ, കോഴിക്കോട് മേഖലയിൽ പോലീസ് സംഘം മുഖ്യപ്രതികളടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

മൂന്നുപേർക്കു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്നു പോലീസ് അറിയിച്ചു . മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്. കേസിൽ 11 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്.

കൊല്ലപ്പെട്ട അരുണിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസെടുത്തു.


അസ്വാഭാവിക മരണത്തിനാണ് നേരത്തേ കേസെടുത്തിരുന്നത്. കോയമ്പത്തൂർ സോമന്നൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണ്‍(40) ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.

പ്രതികൾക്ക് അരുണിനെ മർദിക്കാൻ സ്വന്തം വീട് വിട്ടുനൽകിയ ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിയും ജിംനേഷ്യം ഉടമയുമായ മുത്തു അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.