മുനമ്പം ഭൂമിപ്രശ്നം: പാർട്ടികൾ നിലപാടു വ്യക്തമാക്കണം: കത്തോലിക്ക കോൺഗ്രസ്
മുനമ്പം ഭൂമിപ്രശ്നം: പാർട്ടികൾ നിലപാടു വ്യക്തമാക്കണം: കത്തോലിക്ക കോൺഗ്രസ്
Thursday, September 26, 2024 1:18 AM IST
കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളി കുടുംബംഗങ്ങളുടെ അവകാശം നിഷേധിച്ച് ഭൂമി കൈയടക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽ രാഷ്‌ട്രീയപാർട്ടികളുടെ നിലപാട് വഞ്ചനാപരമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. വിലകൊടുത്തു വാങ്ങിയ ഭൂമിയിൽനിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം മനുഷ്യാവകാശലംഘനമാണ്.

വിഷയത്തിൽ മത്സ്യത്തൊഴിലാളികളുടെ പക്ഷം ചേരാൻ രാഷ്‌ട്രീയപാർട്ടികൾക്കു സാധിക്കാത്തത് ഭീരുത്വമാണ്. ഈ വിഷയത്തിൽ ഇടത് - വലത് രാഷ്‌ട്രീയപാർട്ടികൾ നിലപാട് വ്യക്തമാക്കണം.

ഫാറൂഖ് കോളജ് മാനേജ്മെന്‍റ് മത്സ്യത്തൊഴിലാളികൾക്കു വിറ്റ ഭൂമിയിലാണ് പിന്നീട് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇല്ലാതാക്കാൻ സംഘടിതശ്രമം ഉണ്ടായിട്ടുണ്ടോയെന്നു കേന്ദ്രസർക്കാർ അന്വേഷിക്കണം.

മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്നത്തിൽ കത്തോലിക്ക കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. മുനമ്പത്തുൾപ്പെടെ ഒരിടത്തും ഇത്തരത്തിലുള്ള അധിനിവേശം അനുവദിക്കില്ലെന്നും യോഗം പ്രഖ്യാപിച്ചു.


വഖഫ് നിയമത്തിൽ കാലിക മാറ്റം വരുത്താനുള്ള നിയമഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്നും യോഗം പ്രഖ്യാപിച്ചു. പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഐക്യദാർഢ്യ സമ്മേളനം നാളെ

കൊച്ചി: വഖഫ് ഭൂമി അവകാശത്തർക്കത്തിൽ മുനമ്പത്തെ ജനതയ്ക്ക് പിന്തുണയറിയിച്ച് നാളെ കൊച്ചിയിൽ ഐക്യദാർഢ്യ സമ്മേളനം നടത്തും. കെആർഎൽസിസിയുടെയും കെഎൽസിഎയുടെയും നേതൃത്വത്തിൽ വൈകുന്നേരം 4.30 ന് ഹൈക്കോടതി ജംഗ്ഷനിലാണു സമ്മേളനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.