ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതി സ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ താരസംഘടന ശ്രമിക്കില്ലെന്ന് കഴിഞ്ഞ മാസം 23ന് കൊച്ചിയില്‍ ‘അമ്മ’ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. “മാധ്യമങ്ങള്‍ ‘അമ്മ’യെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും സിനിമാമേഖലയെ അടച്ചാക്ഷേപിക്കുന്നതും സങ്കടകരമാണ്.
കേസെടുത്ത് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നിയമനടപടികള്‍ക്ക് സഹായം ആവശ്യമുള്ളവര്‍ക്ക് അതു നല്‍കും. പരാതിക്കാരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. തുടര്‍ നടപടി സര്‍ക്കാര്‍ തീരുമാനിക്കണം.
ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അന്ന് സംഘടനയുടെ ജനറൽസെക്രട്ടറിയായിരുന്ന സിദ്ദിഖ് പ്രസ്താവിച്ചിരുന്നു.