പൊന്നുപോലെ സ്‌നേഹിച്ച ലോറിയുടെ കാബിനില്‍...
പൊന്നുപോലെ സ്‌നേഹിച്ച ലോറിയുടെ കാബിനില്‍...
Thursday, September 26, 2024 1:50 AM IST
ഇ. അനീഷ്

കോഴിക്കോട്: താനേറെ സ്‌നേഹിച്ച ആ ലോറിയുടെ കാബിനില്‍ ഇത്രയും നാളും അര്‍ജുന്‍ കിടന്നു... ഉറ്റവരുടെ വിലാപങ്ങള്‍ ഒന്നുമറിയാതെ...മകന്‍റെ കളിചിരികള്‍ ആ കാതില്‍ മുഴങ്ങിയില്ല.

കണ്ണീര്‍വാര്‍ത്ത സഹോദരിമാരെയും ഭാര്യയെയും കണ്ടില്ല...ഞാന്‍ വിളിച്ചപ്പോള്‍ അവനാ ലോറിയില്‍ കിടക്കുകയായിരുന്നുവെന്നാണ് ഷിരൂര്‍ മണ്ണിടിച്ചിലിന് തൊട്ടുമുന്‍പ് ഇതുവഴി കടന്നുപോയ ലോറിയുടെ ഡ്രൈവര്‍ രക്ഷാ പ്രവര്‍ത്തകരോട് പറഞ്ഞത്.

അത് ശരിയായിരുന്നു...പുഴയുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും അവന്‍ സുഖ നിദ്രയിലായിരുന്നുവെന്നുവേണം കരുതാന്‍. ലോറിയുടെ കാബിനില്‍തന്നെ അവനുണ്ടാകുമെന്ന് മാങ്കാവ് സ്വദേശിയായ ലോറി ഉടമ മനാഫ് നേരത്തെതന്നെ പറഞ്ഞിരുന്നു.

അത്രമാത്രം ഉറപ്പായിരുന്നു മനാഫിന്. ഇന്നലെ 72-ാം ദിനം അതേ കാബിനില്‍ അര്‍ജുന്‍റെ മൃതദേഹഭാഗങ്ങള്‍ എടുക്കുമ്പോള്‍ മനാഫിനും കരച്ചിലടക്കാനായില്ല. വണ്ടിക്കുള്ളില്‍ കിടന്നുറങ്ങുന്ന ശീലം അവസാന നിമിഷം വരെയും അര്‍ജുന്‍ തുടര്‍ന്നു. പ്രകൃതിയുടെ സംഹാരതാണ്ഡവം അറിയാതെ...


തീര്‍ത്തും അപ്രതീക്ഷിതമായ സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയായിരുന്നു കണ്ണാടിക്കലിലെ അര്‍ജുന്‍റെ കുടുംബം കടന്നു പോയത്.

ആദ്യ രണ്ടുദിവസങ്ങളില്‍ അവന്‍ ജീവനോടെ വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ദിനങ്ങള്‍ കടന്നുപോയപ്പോള്‍ കാലാവസ്ഥ ചതിച്ചപ്പോള്‍, ആ കുടുബത്തിന്‍റെ പ്രതീക്ഷയറ്റു. അതിനിടയില്‍ അര്‍ജുനില്ലാത്ത ആദ്യ ഓണമെത്തി... കണ്ണീര്‍ സദ്യയുണ്ട് ആ കുടുംബം കാത്തിരുന്നു. ഇന്നലെ വൈകുന്നേരം ദൃശ്യമാധ്യമങ്ങളില്‍ ലോറിയെയും അര്‍ജുനെയും കണ്ടെത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ മാതാപിതാക്കളും സഹോദരിമാരും വീട്ടിലുണ്ടായിരുന്നു.

ജോലിക്കുപോയ അര്‍ജുന്‍റെ ഭാര്യ കൃഷ്ണ പ്രിയ വാര്‍ത്ത അറിഞ്ഞ് ബാങ്കില്‍നിന്നു വീട്ടിലെത്തി. തീരാവേദന ഉള്ളിലൊതുക്കിക്കഴിയുന്ന അവരോട് ആശ്വാസ വാക്കുകള്‍ പറയാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ബന്ധുക്കളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.