പിടികൊടുക്കാതെ സിദ്ദിഖ്; പോലീസിനു വിമര്‍ശനം
പിടികൊടുക്കാതെ സിദ്ദിഖ്; പോലീസിനു വിമര്‍ശനം
Thursday, September 26, 2024 1:18 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഒളിവില്‍പ്പോയ നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പോലീസ്.

സിദ്ദിഖ് പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. സംസ്ഥാനം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണു പ്രത്യേക അന്വേഷണസംഘം.

ഒളിവില്‍ പോയതിനു പിന്നാലെ സ്വിച്ച്ഡ് ഓഫ് ആയ സിദ്ദിഖിന്‍റെ മൊബൈല്‍ ഫോണ്‍ ഇന്നലെ രാവിലെ സ്വിച്ച് ഓണ്‍ ആയെങ്കിലും വൈകാതെ വീണ്ടും ഓഫായി. സിദ്ദിഖ് ഇന്നലെ പോലീസില്‍ കീഴടങ്ങുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും അതുണ്ടാ‌യില്ല.

ഇതോടെ സിദ്ദിഖുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം നിരീക്ഷിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. അതിനിടെ കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ മകന്‍ ഇന്നലെയും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായാണു വിവരം.


സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ അന്വേഷണസംഘത്തിനു പിഴവ് പറ്റിയെന്ന വിമര്‍ശനം ശക്തമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടെന്ന കാര്യം അറിഞ്ഞിട്ടും അന്വേഷണസംഘം കാണിച്ച ഉദാസീനതയാണ് വിമര്‍ശനത്തിനു കാരണമായിട്ടുള്ളത്.

അറസ്റ്റിന് നിയമപരമായ തടസമൊന്നും ഇല്ലാതിരുന്നിട്ടും പ്രതിയായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നടപടിയും അന്വേഷണസംഘം സ്വീകരിച്ചില്ല. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം അന്വേഷണസംഘംതന്നെ നല്‍കിയെന്ന ആരോപണവും ശക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.