കാർയാത്രക്കാരെ ആക്രമിച്ച് രണ്ടരക്കിലോ സ്വർണം കവർന്നു
കാർയാത്രക്കാരെ ആക്രമിച്ച് രണ്ടരക്കിലോ  സ്വർണം കവർന്നു
Thursday, September 26, 2024 1:18 AM IST
ഒല്ലൂർ (തൃശൂർ): ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണാഭരണങ്ങള്‍ കവർന്നു.

തൃശൂര്‍ കിഴക്കേകോട്ട നടയ്ക്കലാന്‍ അരുണ്‍ സണ്ണി, പോട്ട സ്വദേശി റോജി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാതനിർമാണം നടക്കുന്ന സ്ഥലത്തുവച്ച് മൂന്നു കാറുകളിൽ എത്തിയ സംഘം സിനിമാസ്റ്റെലിൽ തടഞ്ഞ് ആഭരണങ്ങൾ കവർന്നത്.

കാറിലുണ്ടായിരുന്ന അരുൺ സണ്ണി, റോജി എന്നിവരെ രണ്ടു വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. അരുണിനെ മരത്താക്കര കുഞ്ഞനംപാറ ഭാഗത്തും റോജിയെ പുത്തൂർ ഇരവിമംഗലത്തും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണികഴിഞ്ഞ ആഭരണങ്ങളുമായി കോയമ്പത്തൂരില്‍നിന്ന് രാവിലെ എട്ടരയോടെയാണ് ഇവർ പുറപ്പെട്ടത്. പത്തരയോടെ കല്ലിടുക്കിൽ എത്തി. കാർ തടഞ്ഞു പ്രതികൾ സ്വർണം കവരുന്ന ദൃശ്യങ്ങൾ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന ബസിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ബസ് ജീവനക്കാർ വിവരം ഉടൻതന്നെ പീച്ചി പോലീസിൽ അറിയിച്ചു.


‌പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായ റോജി ഓട്ടോറിക്ഷയിൽ ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുന്നത്. ഇതിനകം അരുൺ സണ്ണിയെയും കണ്ടെത്തി. മർദനത്തിൽ പരിക്കേറ്റ അരുണിനെ ഒല്ലൂർ പോലീസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി.

തുടർന്നു പീച്ചി പോലീസിനെ വിവരമറിയിച്ചു. പീച്ചി പോലീസ് കേസെടുത്തശേഷം വിശദമായ മൊഴിയെടുത്തു. ഗുണ്ടാസംഘമാണ് സ്വർണം തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമികനിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.