പൂരം കലക്കൽ: റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന് സിപിഐ മന്ത്രിമാർ
പൂരം കലക്കൽ: റിപ്പോർട്ട്  മന്ത്രിസഭയുടെ പരിഗണനയ്ക്കു  വയ്ക്കണമെന്ന് സിപിഐ മന്ത്രിമാർ
Thursday, September 26, 2024 1:50 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കണമെന്നും തുടർതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും സിപിഐ മന്ത്രിമാർ മന്ത്രിസഭയിൽ ആവശ്യപ്പെട്ടു.

സിപിഐയുടെ രാഷ്‌ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൂരം കലക്കലുമായി ബന്ധപ്പെട്ടു മന്ത്രിസഭയിൽ വയ്ക്കണമെന്നും തുടരന്വേഷണം അടക്കമുള്ള പ്രഖ്യാപനങ്ങൾ വേണമെന്നും ആവശ്യപ്പെടുന്നതെന്നു മന്ത്രി കെ. രാജൻ മന്ത്രിസഭാ യോഗത്തിൽ നിർദേശിച്ചു.


സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് തനിക്കു ലഭിച്ചത്. ഡിജിപിയുടെ ശിപാർശ റിപ്പോർട്ടുകൂടി പരിശോധിച്ച് തുടർ തീരുമാനം അറിയിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു സമർപ്പിച്ചിരിക്കുകയാണ്.

ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശകൂടി പരിശോധിച്ച് തുടർതീരുമാനം അറിയിക്കാം. തുടരന്വേഷണം ആവശ്യമാണെങ്കിൽ നടത്താം. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.