പി. ശശിക്കെതിരേ തത്കാലം അന്വേഷണമില്ല: എം.വി. ഗോവിന്ദൻ
പി. ശശിക്കെതിരേ തത്കാലം അന്വേഷണമില്ല: എം.വി. ഗോവിന്ദൻ
Thursday, September 26, 2024 1:50 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ പാർട്ടിക്കു നൽകിയ പരാതിയിൽ തത്കാലം അന്വേഷണം വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ശശിക്കെതിരേ അൻവർ നൽകിയ പരാതി ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് പരിശോധിച്ചു.

പരാതിയിൽ ശശിക്കെതിരേ പറഞ്ഞിട്ടുള്ള ആക്ഷേപങ്ങളിൽ യാതൊരു തെളിവുമില്ല. അതുകൊണ്ടുതന്നെ പാർട്ടിതലത്തിൽ അന്വേഷണം ആവശ്യമില്ലെന്നും അൻവർ പാർട്ടി ശത്രുക്കൾക്ക് ആയുധം നൽകുകയാണു ചെയ്തതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

കാലാകാലങ്ങളായി തങ്ങളോടൊത്തു പ്രവർത്തിക്കുന്ന വ്യക്തിയാണു ശശിയെന്നും അൻവർ പറഞ്ഞതുപോലുള്ള കാര്യങ്ങളൊന്നും അദ്ദേഹത്തിൽ കണ്ടിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.


എല്ലാക്കാര്യങ്ങളിലും വേണ്ടത്ര പരിശോധന പാർട്ടി നടത്തും. ഇടതുപക്ഷ മുന്നണിയുടെ എംഎൽഎ എന്ന നിലയ്ക്ക് എതിരാളികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകൾ അൻവർ അവസാനിപ്പിക്കണം. ആരോപണം ഉന്നയിച്ചാൽ തെളിവാകില്ല.

ശശിയുമായി വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണു തങ്ങൾ. അൻവറിന്‍റെ പരാതിയിൽ സർക്കാർ പരിശോധന നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.