ആശങ്കയുടെ ദിനരാത്രങ്ങൾ
ആശങ്കയുടെ ദിനരാത്രങ്ങൾ
Thursday, September 26, 2024 1:50 AM IST
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും അദേഹം ഓടിച്ചിരുന്ന ലോറിയും ഗംഗാവലി നദിയിൽ കണ്ടെത്താൻ വേണ്ടിവന്ന 72 ദിനങ്ങൾ നിറയെ ആ ശങ്കകൾ നിറഞ്ഞതായിരുന്നു. കേരളം ഉറ്റുനോക്കിയ ആ ദിനങ്ങൾ:

2024 ജൂലൈ 16

പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ അംഗോല ഷിരൂർ ഭാഗത്ത് റോഡിന്‍റെ ഒരു വശത്തെ ചെങ്കുത്തായ മലനിരകൾ രാവിലെ 8.45 ഓടെ ഇടിഞ്ഞുവീണ് അർജുന്‍റെ ലോറിയുൾപ്പെടെ കാണാതായി.

ജൂലൈ 17

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവരിൽ അർജുനുമുണ്ടെന്നു സംശയമുരുന്നു.

ജൂലൈ 19

അർജുനെ കാണാനില്ലെന്ന വാർത്ത സ്ഥിരീകരിക്കുന്നു. ഷിരൂരിലെത്തിയ അർജുന്‍റെ ബന്ധുക്കൾ ഊർജിതമായ തെരച്ചിൽ ആരംഭിക്കാത്തതിലുള്ള ആശങ്ക പങ്കുവയ്ക്കുന്നു. ഇതേത്തുടർന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ, കോഴിക്കോട് എം.പി. രാഘവൻ തുടങ്ങിയവർ വിഷയത്തിൽ ഇടപെടുന്നു.

ജൂലൈ 20

റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ മണ്ണിനടിയിലാണെന്നു സൂചന ലഭിക്കുന്നു. ജിപിഎസ് ലൊക്കേഷൻ കാണിച്ച സ്ഥലത്തു രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കുന്നു.

ജൂലൈ 21

രക്ഷാപ്രവർത്തനം ഊർജിതമല്ലെന്ന് അർജുന്‍റെ കുടുംബത്തിന്‍റെ പരാതി. അധികൃതർക്ക് കുടുംബം പരാതി അയയ്ക്കുന്നു. സമ്മർദത്തത്തുടർന്ന് തെരച്ചിലിന് 40 അംഗ സൈനികസംഘമെത്തുന്നു. റോഡിൽ വീണ 90 ശതമാനം മണ്ണും മാറ്റിയിട്ടും വാഹനങ്ങൾ കണ്ടെത്താനായില്ല.

ജൂലൈ 22

മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് അർജുന്‍റെ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിക്കുന്നു.

ജൂലൈ 23

ഗംഗാവലി നദിയിൽനിന്നു റഡാർ സിഗ്നലും സോണാർ സിഗ്നലും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നദിയിലിറങ്ങി തെരച്ചിൽ.

ജൂലൈ 24

അർജുന്‍റെ കുടുംബത്തിന്‍റെ ഹർജിയിൽ തെരച്ചിൽ വൈകിയില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ.

ജൂലൈ 25

ഷിദൂരിൽ തെരച്ചിലിന് മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലന്‍ എത്തുന്നു.
മഴ രക്ഷാപ്രവർത്തനത്തിനു തടസമാകുന്നു. നദിയിൽ ഒഴുക്ക് വർധിച്ചു. ഡ്രോണ്‍ പരിശോധന തടസപ്പെട്ടു.

ജൂലൈ 26

അർജുനെ കണ്ടെത്താൻ സൈന്യത്തിന്‍റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനു കത്തു നൽകുന്നു.

ജൂലൈ 27

‌ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ രംഗത്ത്. പ്രതികൂല കാലാവസ്ഥയിൽ തെരച്ചിൽ താത്കാലികമായി നിർത്തി കർണാടക. കേരളം എതിർപ്പ് അറിയിച്ചപ്പോൾ ദൗത്യം തുടരുമെന്നു വിശദീകരണം.

ജൂലൈ 30

നദിയിൽ ഒഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജർ എത്തിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ ഷിരൂരിൽ. ജൂലൈ 30ന് പുലർച്ചെ വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുണ്ടായതോടെ അർജുൻ രക്ഷാദൗത്യം സാവധാനം നിലയ്ക്കുന്നു.


ഓഗസ്റ്റ് നാല്

ഗംഗാവലി പുഴയിലിറങ്ങി തിരയാൻ ഈശ്വർ മൽപെയെ അനുവദിക്കാതെ പോലീസ്.

ഓഗസ്റ്റ് ഏഴ്

അർജുന്‍റെ ഭാര്യക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ മന്ത്രി ജോലി വാഗ്ദാനം ചെയ്തു.

ഓഗസ്റ്റ് 10

നദിയിലെ ഒഴുക്ക് കുറഞ്ഞു, നേവിയുടെ തെരച്ചിൽ.

ഓഗസ്റ്റ് 13

ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ഡോറിന്‍റെ ഭാഗവും കണ്ടെത്തി.

ഓഗസ്റ്റ് 14

നദിയിൽനിന്നു കണ്ടെത്തിയ കയർ അർജുന്‍റെ ലോറിയിലേതെന്നു ലോറിയുടമ മനാഫ്.

ഓഗസ്റ്റ് 15

അർജുൻ ഉൾപ്പെടെയുള്ളവരെ തെരയാൻ ഈശ്വർ മൽപെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും.

ഓഗസ്റ്റ് 16

അർജുന്‍റെ ലോറിയിലെ കയറിന്‍റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു.

ഓഗസ്റ്റ് 28

ഡ്രഡ്ജർ ഉപയോഗിച്ചു തെരച്ചിൽ നടത്താൻ ജനപ്രതിനിധികളുടെ സഹായത്തോടെ അർജുന്‍റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നൽകുന്നു. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്താനുള്ള പണം കർണാടക മുടക്കുമെന്ന് സിദ്ധരാമയ്യയുടെ ഉറപ്പ്.

സെപ്റ്റംബർ 18

ഗോവയിൽനിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തിച്ചു.

സെപ്റ്റംബർ 20

കാർവാറിൽനിന്നു ഡ്രഡ്ജർ ഗംഗാവലി പുഴയിൽ എത്തിച്ചു. അർജുനടക്കം കാണാതായ മൂന്നു പേർക്കായി ഗംഗാവലിയിൽ തെരച്ചിൽ.

സെപ്റ്റംബർ 21

നദിയിൽനിന്ന് വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. അർജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്നു സ്ഥിരീകരണം.

സെപ്റ്റംബർ 22

പുഴയിൽനിന്ന് അസ്ഥിക്കഷണം ലഭിച്ചു. പശുവിന്‍റേതാണെന്നു ശാസ്ത്രീയ പരിശോധനാ ഫലം.ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വർ മൽപെ തെരച്ചിൽ നിർത്തി മടങ്ങി.

സെപ്റ്റംബർ 23

തെരച്ചിലിന് മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലന്‍റെ നേതൃത്വത്തിൽ വിദഗ്ധസംഘം എത്തി.

സെപ്റ്റംബർ 24

ഇനി പ്രതീക്ഷയില്ലെന്ന നിരാശയിൽ അർജുന്‍റെ സഹോദരി ഷിരൂരിൽനിന്നു നാട്ടിലേക്കു മടങ്ങുന്നു.

സെപ്റ്റംബർ 25

ഉച്ചകഴിഞ്ഞ് നദിയുടെ അടിത്തട്ടിൽനിന്നുയർത്തിയ കാബിൻ അർജുൻ ഓടിച്ച ലോറിയുടേതാണെന്നു ഉടമ മനാഫിന്‍റെ സ്ഥിരീകരണം. ലോറിയുടെ കാബിനിൽ മൃതദേഹം കണ്ടെത്തുന്നു. മൃതദേഹം അർജുന്‍റേതാണെന്നു ബന്ധുവിന്‍റെ സ്ഥിരീകരണം. ശാസ്ത്രീയ സ്ഥിരീകരണത്തിനു മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കാൻ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.