ഓഗസ്റ്റ് നാല് ഗംഗാവലി പുഴയിലിറങ്ങി തിരയാൻ ഈശ്വർ മൽപെയെ അനുവദിക്കാതെ പോലീസ്.
ഓഗസ്റ്റ് ഏഴ് അർജുന്റെ ഭാര്യക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ മന്ത്രി ജോലി വാഗ്ദാനം ചെയ്തു.
ഓഗസ്റ്റ് 10 നദിയിലെ ഒഴുക്ക് കുറഞ്ഞു, നേവിയുടെ തെരച്ചിൽ.
ഓഗസ്റ്റ് 13 ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ഡോറിന്റെ ഭാഗവും കണ്ടെത്തി.
ഓഗസ്റ്റ് 14 നദിയിൽനിന്നു കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതെന്നു ലോറിയുടമ മനാഫ്.
ഓഗസ്റ്റ് 15 അർജുൻ ഉൾപ്പെടെയുള്ളവരെ തെരയാൻ ഈശ്വർ മൽപെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും.
ഓഗസ്റ്റ് 16 അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു.
ഓഗസ്റ്റ് 28 ഡ്രഡ്ജർ ഉപയോഗിച്ചു തെരച്ചിൽ നടത്താൻ ജനപ്രതിനിധികളുടെ സഹായത്തോടെ അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നൽകുന്നു. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്താനുള്ള പണം കർണാടക മുടക്കുമെന്ന് സിദ്ധരാമയ്യയുടെ ഉറപ്പ്.
സെപ്റ്റംബർ 18 ഗോവയിൽനിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തിച്ചു.
സെപ്റ്റംബർ 20 കാർവാറിൽനിന്നു ഡ്രഡ്ജർ ഗംഗാവലി പുഴയിൽ എത്തിച്ചു. അർജുനടക്കം കാണാതായ മൂന്നു പേർക്കായി ഗംഗാവലിയിൽ തെരച്ചിൽ.
സെപ്റ്റംബർ 21 നദിയിൽനിന്ന് വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. അർജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്നു സ്ഥിരീകരണം.
സെപ്റ്റംബർ 22 പുഴയിൽനിന്ന് അസ്ഥിക്കഷണം ലഭിച്ചു. പശുവിന്റേതാണെന്നു ശാസ്ത്രീയ പരിശോധനാ ഫലം.ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വർ മൽപെ തെരച്ചിൽ നിർത്തി മടങ്ങി.
സെപ്റ്റംബർ 23 തെരച്ചിലിന് മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം എത്തി.
സെപ്റ്റംബർ 24 ഇനി പ്രതീക്ഷയില്ലെന്ന നിരാശയിൽ അർജുന്റെ സഹോദരി ഷിരൂരിൽനിന്നു നാട്ടിലേക്കു മടങ്ങുന്നു.
സെപ്റ്റംബർ 25 ഉച്ചകഴിഞ്ഞ് നദിയുടെ അടിത്തട്ടിൽനിന്നുയർത്തിയ കാബിൻ അർജുൻ ഓടിച്ച ലോറിയുടേതാണെന്നു ഉടമ മനാഫിന്റെ സ്ഥിരീകരണം. ലോറിയുടെ കാബിനിൽ മൃതദേഹം കണ്ടെത്തുന്നു. മൃതദേഹം അർജുന്റേതാണെന്നു ബന്ധുവിന്റെ സ്ഥിരീകരണം. ശാസ്ത്രീയ സ്ഥിരീകരണത്തിനു മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കാൻ തീരുമാനം.