നെഹ്റു ട്രോഫി ദേശീയോത്സവമായി; ചുണ്ടനിൽ തുഴക്കാരായി ഇതരസംസ്ഥാനക്കാരും
നെഹ്റു ട്രോഫി ദേശീയോത്സവമായി; ചുണ്ടനിൽ തുഴക്കാരായി ഇതരസംസ്ഥാനക്കാരും
Thursday, September 26, 2024 1:18 AM IST
റെജി ജോസഫ്

കോട്ടയം: വേമ്പനാട് കായല്‍പ്പരപ്പിനെ കീറിവകഞ്ഞ് കരിനാഗങ്ങളെപ്പോലെ പാഞ്ഞുവരുന്ന നീളന്‍ ചുണ്ടനില്‍ പങ്കായമെറിയുന്നത് ദേശക്കാരും കരക്കാരും മാത്രമല്ല ‍ കാഷ്മീരിയും മണിപ്പൂരിയും തെലുങ്കരും മറാഠിയും ജാര്‍ഖണ്ഡുകാരുമൊക്കെയുണ്ട്.

നെഹ്റുട്രോഫി വള്ളംകളി വിവിധ ഭാഷക്കാരുടെ ദേശീയോത്സവമായി മാറിയിരിക്കുന്നു. പുന്നമട ജലമാമാങ്കത്തില്‍ എട്ടു സംസ്ഥാനങ്ങളില്‍നിന്നായി ഇരുന്നൂറോളം പേരാണ് വിവിധ ബോട്ടുക്ലബ്ബുകളുടെ പേരെടുത്ത ചുണ്ടനുകളില്‍ പങ്കായമേന്തുന്നത്.

ഇവരില്‍ കന്നിക്കാരുണ്ട്, മുന്‍ വര്‍ഷവും തുഴഞ്ഞവരുമുണ്ട്. തുഴച്ചില്‍കാരെ എത്തിക്കുന്നതില്‍ ബോട്ടുക്ലബ്ബുകള്‍ക്കുള്ള സാമ്പത്തികച്ചെലവ് ചെറുതൊന്നുമില്ല. വിമാനത്തിലും ട്രെയിനിലും ടിക്കറ്റ്, താമസിക്കാന്‍ ഹോട്ടല്‍, മൂന്നു നേരം ഭക്ഷണം എന്നിവയില്‍ തീരുന്നില്ല ദിവസം രണ്ടായിരം രൂപ മുതല്‍ മൂവായിരം രൂപ വരെ വേതനവും നല്‍കണം. ബസുമതി ചോറും ചിക്കന്‍കറിയുമാണ് ഏറെപ്പേര്‍ക്കും പ്രിയം.

ചുണ്ടന്‍ വള്ളം ഫോട്ടോയില്‍ പോലും കണ്ടിട്ടില്ലാത്തവരാണ് കുമരകത്തും കാവാലത്തും പുളിങ്കുന്നിലും ചമ്പക്കുളത്തും പള്ളാത്തുരുത്തിയിലുമൊക്കെ പരിശീലിച്ച് പുന്നമടയിലെത്തുന്നത്.തടാകങ്ങളിലും മറ്റുമുള്ള ഡ്രാഗണ്‍ ബോട്ടുകളും ചങ്ങാടങ്ങളും യാനങ്ങളും തുഴഞ്ഞുള്ള പരിചയമേ പലര്‍ക്കുമുള്ളൂ.

കണ്ണെത്താദൂരം നീളത്തില്‍ സവിശേഷ ആകൃതിയിലുള്ള ചുണ്ടനിലിരുന്ന് ഒരേ താളത്തിലും ഒരേ കരുത്തിലും തുഴയാന്‍ ആഴ്ചകളുടെ പരിശീലനം നേടി. ഇവരെ കായലിലും പുഴയിലും ചെറുവള്ളങ്ങളിലിരുത്തിയാണ് ഒന്നാം വട്ടം പരിശീലനം നല്‍കിയത്.തുടര്‍ന്നാണ് ചുണ്ടന്‍ വള്ളത്തില്‍ നൂറിലേറെ പേരുടെ ആവേശതാളത്തിനും അതിവേഗത്തിനുമൊത്ത് പരിശീലിപ്പിച്ചെടുത്തത്.

ഇക്കൊല്ലം പുന്നമടയിലേക്ക് ഇതരസംസ്ഥാന കളിക്കാരുടെ രണ്ടാം വരവും തുഴച്ചിലില്‍ രണ്ടാമൂഴവുമാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ ഇവരൊക്കെ വീടുകളിലേക്ക് മടങ്ങി.


പത്തു ദിവസം പരിശീലിച്ചുകഴിഞ്ഞപ്പോഴാണ് വള്ളംകളി മാറ്റിവച്ചത്. കഴിഞ്ഞയാഴ്ച താരങ്ങള്‍ മടങ്ങിയെത്തി. ദിവസവും രാവിലെയും വൈകുന്നേരവും ഠിന പരിശീലനം നടത്തി. ഇവരെ എത്തിച്ചതില്‍ ഇക്കൊല്ലം ബോട്ടു ക്ലബ്ബുകള്‍ക്ക് ഇരട്ടിച്ചെലവാണുണ്ടായത്. നെഹ്റു ട്രോഫി പരിശീലനത്തിന് എണ്‍പതു ലക്ഷം രൂപ വരെ ഇക്കൊല്ലം മിക്ക ക്ലബ്ബുകള്‍ക്കും ചെലവുണ്ടായിട്ടുണ്ട്.

പേരും പെരുമയുമുള്ള ക്ലബ്ബുകള്‍ മുതല്‍ പുതുതായി രൂപംകൊണ്ട ക്ലബ്ബുകള്‍ വരെ ഇത്തവണ പുന്നമടയില്‍ മാറ്റുരയ്ക്കുന്നുണ്ട്.

കരക്കാര്‍ക്കും ക്ലബ്ബുകള്‍ക്കും നെഹ്റു ട്രോഫി ജലമേളയുടെ ആവേശാരവങ്ങള്‍ക്കു കുറവില്ലെങ്കിലും പോയകാലത്തേതുപോലെ തുഴയാന്‍ പുതിയ തലമുറ നാട്ടിലില്ലെന്നതാണ് പരിമിതി.മാത്രവുമല്ല ഒരു ടീമില്‍ പരമാവധി 25 ഇതര സംസ്ഥാനക്കാരേ പാടുള്ളൂവെന്ന് കര്‍ക്കശമായ നിബന്ധനയുമുണ്ട്.

ഈ സാഹചര്യത്തില്‍ കായല്‍പ്പണിക്കാരും മത്സ്യത്തൊഴിലാളികളുമായ ചെറുപ്പക്കാര്‍ക്ക് ദിവസവേതവും ഭക്ഷണവും താമസസൗകര്യവും നല്‍കിയാണ് നൂറിലേറെ വരുന്ന ടീമിനെ ഒരുക്കിയെടുത്തത്. അഞ്ചു അമരക്കാരും അഞ്ച് താളക്കാരും രണ്ട് ഇടിയന്‍മാരും ഉള്‍പ്പെടെ കളിക്കാരുടെ വലിയൊരു നിരയെ ചുണ്ടനില്‍ സെറ്റാക്കുന്നതിലെ ക്ലേശം ചെറുതല്ല.

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി മത്സരിക്കുന്ന 19 ക്ലബ്ബുകളുടെ ജലപ്പൂരം ഫൈനലില്‍ ഫിനിഷിംഗ് പോയിന്‍റിലേക്ക് ഒന്നാമതു കുതിച്ചെത്താന്‍ ഓരോ തുഴയേറും ഓരോ ചലനവും ഓരോ താളവും നിര്‍ണായകമാണെന്ന് കുമരകം ടൗണ്‍ ബോട്ട്ക്ലബ് സെക്രട്ടറി രാജേഷ് കെ. തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.