കാട്ടുപന്നി കൃഷി നശിപ്പിച്ചു; ആത്മഹത്യാ ഭീഷണിയുമായി കർഷകൻ
കാട്ടുപന്നി കൃഷി നശിപ്പിച്ചു; ആത്മഹത്യാ ഭീഷണിയുമായി കർഷകൻ
Thursday, September 26, 2024 1:18 AM IST
ചെട്ടിയാംപറമ്പ് (കണ്ണൂർ): ചെട്ടിയാംപറമ്പ് നരിക്കടവിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യാ ഭീഷണിയുമായി കർഷകൻ.

ചെട്ടിയാംപറമ്പിലെ അറയ്ക്കൽ ബിജു എന്ന കർഷകനാണു മരത്തിന്‍റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെറുശേരി റെജി എന്നയാളുടെ കൃഷിയിടത്തിൽ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയാണ് ചൊവ്വാഴ്ച രാത്രി കാട്ടുപന്നികൾ കൂട്ടമായി നശിപ്പിച്ചത്.

കൃഷിസ്ഥലത്തുണ്ടായിരുന്ന ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളാണു പൂർണമായും കാട്ടുപന്നികൾ നശിപ്പിച്ചത്. ഇതിൽ മനംനൊന്താണു ബിജു മരത്തിന്‍റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് പഞ്ചായത്തധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നഷ്‌ടപരിഹാരം നൽകാമെന്നും ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നിയെ പിടികൂടാമെന്നും ഉറപ്പ് നൽകി ബിജുവിനെ അനുനയിപ്പിച്ചു മരത്തിൽനിന്നു താഴെ ഇറക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.