ഹിയറിംഗിൽ തീരുമാനമായി; എം.എം. ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും
ഹിയറിംഗിൽ തീരുമാനമായി; എം.എം. ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും
Thursday, September 26, 2024 1:18 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് വൈദ്യപഠനത്തിനായി വിട്ടുനല്‍കും. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതിയുടേതാണു തീരുമാനം. മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാന്‍ അനാട്ടമി വിഭാഗത്തിനു കൈമാറും.

ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥ് അധ്യക്ഷനായ സമിതി നടത്തിയ ഹിയറിംഗില്‍ മക്കളായ അഡ്വ. എം.എല്‍. സജീവന്‍, സുജാത ബോബന്‍, ആശ എന്നിവരും മറ്റു രണ്ട് ബന്ധുക്കളും മൊഴി നല്‍കിയിരുന്നു. ഇതു പരിശോധിച്ചശേഷം രാത്രി ഒമ്പതോടെയാണു സമിതി തീരുമാനം പ്രഖ്യാപിച്ചത്.

മൃതദേഹം പള്ളിയില്‍ സംസ്കരിക്കണമെന്നാവശ്യപ്പെട്ടു ഇളയമകള്‍ ആശ തര്‍ക്കമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണു മെഡിക്കല്‍ കോളജില്‍ ഹിയറിംഗ് നടത്തി തീരുമാനമെടുത്തത്.

ഹിയറിംഗിനിടെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തിലുള്ള ഡോക‌്ടര്‍മാരുടെ സംഘത്തെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ അഭിഭാഷകനെതിരേ കേസെടുത്തു.


ലോറന്‍സിന്‍റെ മകള്‍ ആശയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ആര്‍. കൃഷ്ണരാജാണു ഫോണിലൂടെ വധഭീഷണി മുഴക്കിയത്. ഹിയറിംഗില്‍ ലോറന്‍സിന്‍റെ മക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതിനിടെയാണ് ഫോണ്‍ വന്നത്.

ആശയ്‌ക്കൊപ്പമെത്തിയ കൃഷ്ണരാജിന്‍റെ ജൂണിയര്‍ അഭിഭാഷക ലക്ഷ്മിപ്രിയയുടെ ഫോണിലേക്കായിരുന്നു കോള്‍. അവര്‍ ലൗഡ് സ്പീക്കറിലിട്ട് കൃഷ്ണരാജിന്‍റെ ഭീഷണി ഡോക‌്ടര്‍മാരെ കേള്‍പ്പിക്കുകയായിരുന്നു.

തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുത്തില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥ് പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് കൃഷ്ണരാജിനെതിരേ പ്രിന്‍സിപ്പല്‍ കളമശേരി പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.