ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Wednesday, September 25, 2024 4:50 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ നിഗൂഢ നിശബ്‌ദതയാണു പുലര്‍ത്തിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ ഇടപെടല്‍കൊണ്ടു മാത്രമാണ് റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പക്ഷേ ഇരകളുടെ പ്രത്യേക പരാതികള്‍ വേണ്ടിവന്നു.

റിപ്പോര്‍ട്ട് സൂക്ഷിച്ചുവച്ചതിലെ നിയമവശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നതിനാല്‍ അതിലേക്കു കടക്കുന്നില്ലെന്ന് സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിൽ ജസ്റ്റീസ് ഡയസ് പറഞ്ഞു.

എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി ഉത്തരവാണ് ഈ കേസിലെ അതിജീവിതയെപ്പോലെ പല ഇരകള്‍ക്കും മുന്നോട്ടു നീങ്ങാനുള്ള തന്‍റേടം നല്‍കിയതെന്നും കോടതി പറഞ്ഞു.


ഇരയുടെ സ്വഭാവം സംബന്ധിച്ചു പരാമര്‍ശം നടത്തിയ സിദ്ദിഖിന്‍റെ അഭിഭാഷകന്‍റെ വാദത്തെയും കോടതി വിമര്‍ശിച്ചു. തുറന്നു സംസാരിച്ചതിന്‍റെയും മറ്റും പേരില്‍ ഒരു വനിതയെ കുറ്റപ്പെടുത്തുന്നത് അവരെ നിശബ്‌ദമാക്കാനുള്ള തന്ത്രമായി കരുതണം.

നിയമവാഴ്ചയെന്ന പരമാധികാരത്തെ അവമതിക്കുന്നതിനു തുല്യമാണിത്. പീഡനത്തെ എതിര്‍ത്തപ്പോള്‍, ഇതു പുറത്തുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും എന്നെ സംബന്ധിച്ച് നീ വട്ടപ്പൂജ്യമാണെന്നും സിദ്ദിഖ് പറഞ്ഞതായും യുവതിയുടെ മൊഴിയിലുണ്ട്.

സ്ത്രീ, ഉന്നതയായാലും താഴേത്തട്ടിലായാലും സമൂഹം അവരുടെ അന്തസ് മാനിക്കണമെന്നു ബൽക്കിസ് കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.