ഇരയുടെ സ്വഭാവം സംബന്ധിച്ചു പരാമര്‍ശം നടത്തിയ സിദ്ദിഖിന്റെ അഭിഭാഷകന്റെ വാദത്തെയും കോടതി വിമര്‍ശിച്ചു. തുറന്നു സംസാരിച്ചതിന്റെയും മറ്റും പേരില്‍ ഒരു വനിതയെ കുറ്റപ്പെടുത്തുന്നത് അവരെ നിശബ്ദമാക്കാനുള്ള തന്ത്രമായി കരുതണം.
നിയമവാഴ്ചയെന്ന പരമാധികാരത്തെ അവമതിക്കുന്നതിനു തുല്യമാണിത്. പീഡനത്തെ എതിര്‍ത്തപ്പോള്‍, ഇതു പുറത്തുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും എന്നെ സംബന്ധിച്ച് നീ വട്ടപ്പൂജ്യമാണെന്നും സിദ്ദിഖ് പറഞ്ഞതായും യുവതിയുടെ മൊഴിയിലുണ്ട്.
സ്ത്രീ, ഉന്നതയായാലും താഴേത്തട്ടിലായാലും സമൂഹം അവരുടെ അന്തസ് മാനിക്കണമെന്നു ബൽക്കിസ് കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.