ഇടിച്ചിട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ടു കിലോമീറ്റര്‍!
ഇടിച്ചിട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ടു കിലോമീറ്റര്‍!
Wednesday, September 25, 2024 4:50 AM IST
പാലാ (കോട്ടയം): അപകടത്തെത്തുടര്‍ന്ന് അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ടോറസ് ലോറി ഓടിയത് എട്ട് കിലോമീറ്റര്‍. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി പാലായിലാണ് അപകടമുണ്ടായത്.

അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി നിര്‍ത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിക്കുസമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. മേവട സ്വദേശികളായ അലന്‍ കുര്യന്‍ (26), നോബി (25) എന്നിവര്‍ക്കാണു പരിക്കേറ്റത്.

പാലാ ബൈപാസ് റോഡിലായിരുന്നു സംഭവങ്ങളുടെ തുടക്കം. വഴിയരികില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്‌കൂട്ടറിന്‍റെയും മേല്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. ‍അപകടത്തെത്തുടര്‍ന്ന് ലോറി അടിയില്‍ കുരുങ്ങിയ സ്‌കൂട്ടറുമായി ഓടിച്ചു പോയി.


സ്‌കൂട്ടർ റോഡില്‍ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിര്‍ത്തിയില്ല. മരങ്ങാട്ടുപിള്ളി ഇല്ലിക്കല്‍ താഴെ വളവിന് സമീപം നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനിന്നു. ഇതോടെ ലോറി ഡ്രൈവറെ ഇറങ്ങി ഓടി.

എട്ടു കിലോമീറ്ററോളം റോഡില്‍ ഉരഞ്ഞ സ്‌കൂട്ടര്‍ പൂര്‍ണമായും നശിച്ചു. ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല. ലോറിയില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായാണ് സംശയമെന്നു പോലീസ് പറഞ്ഞു. ലോറി ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.