തീരദേശ പരിപാലന പ്ലാനിൽ ഇളവ്; കോടതിയെ സമീപിക്കാൻ 109 പഞ്ചായത്തുകൾ
തീരദേശ പരിപാലന പ്ലാനിൽ ഇളവ്; കോടതിയെ സമീപിക്കാൻ  109 പഞ്ചായത്തുകൾ
Wednesday, September 25, 2024 4:50 AM IST
തിരുവനന്തപുരം: കടൽ, കായൽ തീരങ്ങളിൽ നിർമാണനിയന്ത്രണ പരിധിയിൽ ഇളവു ലഭിക്കാനുള്ള സംസ്ഥാനത്തിന്‍റെ തീരദേശ പരിപാലന പ്ലാനിൽ കേന്ദ്രം ഉൾപ്പെടുത്താതിരുന്ന 109 പഞ്ചായത്തുകൾക്കായി നിയമ നടപടി ആലോചിച്ചു സംസ്ഥാന സർക്കാർ.

കേരളം സമർപ്പിച്ച കരട് തീരദേശ പരിപാലന പദ്ധതിയിലെ 66 പഞ്ചായത്തുകളെ നഗരകേന്ദ്രീകൃത പഞ്ചായത്തുകളെന്നു കണക്കാക്കി കൂടുതൽ ഇളവുകൾ ലഭിക്കുന്ന സോണിൽ രണ്ടിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, 109 പഞ്ചായത്തുകളിൽ നിർമാണപ്രവർത്തനങ്ങളിൽ ഇളവു നൽകാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചില്ല. ജനവാസമേഖലയെന്നു കണ്ടെത്തി ഈ പഞ്ചായത്തുകൾക്കു കൂടി കൂടുതൽ ഇളവുകൾ നൽകുന്നതിനായി നിയമപരമായ സാധുതകൾ അടക്കം സംസ്ഥാനം പരിഗണിക്കും.

നിലവിൽ ഇവയിൽ കുറച്ചു പഞ്ചായത്തുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 109 പഞ്ചായത്തുകളും ഒരുമിച്ചു കോടതിയെ സമീപിക്കണോ അതോ ഇവർക്കായി സംസ്ഥാന സർക്കാരും കേസിൽ കക്ഷിചേരേണ്ടതുണ്ടോയെന്ന കാര്യം നിയമോപദേശത്തിനു ശേഷം തീരുമാനിക്കും. ഇളവു തേടി വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്.

ഇത് ഏതു തരത്തിൽ വേണമെന്ന കാര്യത്തിൽ രാഷ്്‌ട്രീയ തീരുമാനംകൂടി ആവശ്യമാണ്. കേരളത്തിലെ പഞ്ചായത്തുകൾ നഗരസ്വഭാവമുള്ളതാണെന്നു തത്വത്തിൽ അംഗീകരിച്ച കേന്ദ്രസർക്കാരാണ് 109 പഞ്ചായത്തുകളിൽ ഇളവ് അനുവദിക്കാതിരുന്നത്.

2019ലെ കേന്ദ്ര തീരദേശ നിയന്ത്രണമേഖലാ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയതും കേരള തീരദേശ പരിപാലന അഥോറിറ്റി അംഗീകരിച്ചതുമായ കരട്, മന്ത്രിസഭയുടെകൂടി അംഗീകാരത്തോടെയാണ് കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നത്. സിആർഇസഡ് മൂന്നിൽനിന്ന് രണ്ടിലേക്ക് തരം മാറ്റാൻ സംസ്ഥാനം ശിപാർശ ചെയ്ത 175 നഗര സ്വഭാവമുളള ഗ്രാമ പഞ്ചായത്തുകളിൽ 66 പഞ്ചായത്തുകൾക്കാണ് കേന്ദ്രാനുമതി ലഭിച്ചത്.


ബാക്കി 109 പഞ്ചായത്തുകളെകൂടി മാറ്റണമെന്ന ആവശ്യമാണ് ഇനിയും അംഗീകരിക്കാനുള്ളത്. അന്പലപ്പുഴ വടക്ക്, അന്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ സിആർഇസഡ് മൂന്നിലെ വ്യവസ്ഥകളാകും ബാധകമാകുക.

2011ലെ ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉളള വികസിത പ്രദേശങ്ങളെ മറ്റു വികസന മാനദണ്ഡങ്ങളും പരിഗണിച്ച് സിആർഇസഡ് മൂന്ന് എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുളള പ്രദേശങ്ങളെ മൂന്ന് ബിയിലും ഉൾപ്പെടുത്തിയിരുന്നു.

ഇളവു ലഭിച്ചവയ്ക്ക് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനു മുകളിൽ നിർമാണം അനുവദിക്കും. മുൻപ് 200 മീറ്റർ വരെ നിർമാണം അനുവദിച്ചിരുന്നില്ല. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറയും. ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്‍റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.