വിജിലൻസ് എസ്പി ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എഡിജിപിക്കും എസ്പിക്കും എതിരേയുള്ള അനധികൃത സ്വത്ത് സന്പാദനവും കൈക്കൂലിയും അടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുന്നത്.
ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ച രേഖകൾ അടക്കം പരിശോധിച്ചു. മലപ്പുറം എസ്പിയുടെ ക്വാട്ടേഴ്സിലെ മരംമുറിയുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലൻസ് ശേഖരിച്ചു.
അന്വേഷണത്തിന് ആറു മാസ സമയപരിധിയുള്ള സാഹചര്യത്തിൽ എല്ലാം വിശദമായി പരിശോധിച്ച ശേഷമാകും വിശദ അന്വേഷണത്തിലേക്കു കടക്കുക. അവസാനഘട്ടത്തിലാകും അജിത്കുമാറിന്റെയും സുജിത്ദാസിന്റെയും മൊഴി രേഖപ്പെടുത്തുക.