വിജിലൻസ് അന്വേഷണം: അൻവറിന്‍റെ മൊഴിയെടുക്കും
വിജിലൻസ് അന്വേഷണം: അൻവറിന്‍റെ മൊഴിയെടുക്കും
Wednesday, September 25, 2024 4:50 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനും മുൻ എസ്പി സുജിത്ദാസിനും എതിരേ നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ പി.വി. അൻവർഎംഎൽഎയുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തും.

അൻവർ തിരുവനന്തപുരത്ത് എത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്ഐയു- ഒന്നിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലാണു മൊഴിയെടുക്കുക.

അൻവറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണം തീരുമാനിക്കുക. അടുത്തയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ വിശദ മൊഴിയെടുക്കുന്നതാകും പരിഗണിക്കുക. അൻവർ നേരത്തെയെത്തിയാൽ നേരത്തെ മൊഴിയെടുക്കും.


വിജിലൻസ് എസ്പി ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എഡിജിപിക്കും എസ്പിക്കും എതിരേയുള്ള അനധികൃത സ്വത്ത് സന്പാദനവും കൈക്കൂലിയും അടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുന്നത്.

ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ച രേഖകൾ അടക്കം പരിശോധിച്ചു. മലപ്പുറം എസ്പിയുടെ ക്വാട്ടേഴ്സിലെ മരംമുറിയുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലൻസ് ശേഖരിച്ചു.

അന്വേഷണത്തിന് ആറു മാസ സമയപരിധിയുള്ള സാഹചര്യത്തിൽ എല്ലാം വിശദമായി പരിശോധിച്ച ശേഷമാകും വിശദ അന്വേഷണത്തിലേക്കു കടക്കുക. അവസാനഘട്ടത്തിലാകും അജിത്കുമാറിന്‍റെയും സുജിത്ദാസിന്‍റെയും മൊഴി രേഖപ്പെടുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.