മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്കുന്നതിനെതിരേ ആശ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിതാവിന്റെ ആഗ്രഹപ്രകാരമാണു മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മൂത്ത മകന് അഡ്വ. എല്‍.എല്‍. സജീവൻ പറഞ്ഞു.
മൃതദേഹം മെഡിക്കല്‍ കോളജിനു നല്‍കണമെന്നത് പിതാവ് തന്നോടു വാക്കാല്‍ പറഞ്ഞിരുന്നതാണ്. അതു പിതാവിന്റെ തീരുമാനമായിരുന്നു. അദ്ദേഹമതു ഡോക്യുമെന്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലരാണ് ആശയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. ആശയൊഴികെ മറ്റു മക്കള്‍ക്കെല്ലാം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ സമ്മതമാണെന്നും സജീവൻ പറഞ്ഞു.
ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ, ശനിയാഴ്ച ഉച്ചയോടെയാണു ലോറന്‍സ് മരിച്ചത്. തിങ്കളാഴ്ച എറണാകുളം ഗാന്ധിനഗറിലെ വീട്ടിലും പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന് സെന്ററിലും തുടര്‍ന്ന് ടൗണ്‍ഹാളിലും നടന്ന പൊതുദര്ശനത്തില് നേതാക്കളുള്‍പ്പടെ നിരവധിപ്പേര്‍ എത്തിച്ചേര്‍ന്നു. ടൗണ്‍ഹാളിലെ പൊതുദര്ശനത്തില് മുഖ്യമന്ത്രി പിണറായി വിജയനും നടന് മമ്മൂട്ടിയും ലോറന്‍സിന് അന്തിമോപചാരം അര്‍പ്പിച്ചു.