ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളിൽ പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) എന്ന് എഴുതിച്ചേർക്കുന്നതു ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. അത്തരം ആധാരങ്ങൾവച്ച് വായ്പയെടുക്കാനോ സ്ഥലം വിൽക്കാനോ സാധിക്കുന്നില്ല.
ഇഎസ്എ നിയമത്തിന്റെ അടിസ്ഥാന യൂണിറ്റ് വില്ലേജായിരിക്കെ, കേരളത്തിൽ റവന്യൂ വില്ലേജുകളിൽനിന്നു ഫോറസ്റ്റ് വില്ലേജുകളെ വേർതിരിച്ചില്ലെങ്കിൽ നിലവിലുള്ള സ്ഥിതിയനുസരിച്ച് ഒരു വില്ലേജിന്റെ പേരും അതിന്റെ അതിർത്തി കാണിക്കുന്ന മാപ്പുകളും ഇഎസ്എ നിയന്ത്രണങ്ങളിൽ പെട്ടാൽ റവന്യു വില്ലേജുകൾ മുഴുവൻ ഈ നിയമത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ കാരണമാകും.
ഇഎസ്എ നിലനിൽക്കുന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങളിൽനിന്നു കേരളം വ്യത്യസ്തമാണെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.