പാലക്കാട് സ്മാർട് സിറ്റി: ഭൂമി ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും
പാലക്കാട് സ്മാർട് സിറ്റി: ഭൂമി ഏറ്റെടുക്കൽ  ഡിസംബറിൽ പൂർത്തിയാക്കും
Wednesday, September 25, 2024 3:19 AM IST
പാലക്കാട്: കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി പാലക്കാട് അനുമതി ലഭിച്ച സ്മാര്‍ട് സിറ്റി പദ്ധതിക്കായി ആവശ്യമുള്ള ബാക്കി ഭൂമിയുടെ ഏറ്റെടുക്കല്‍ ഡിസംബര്‍മാസത്തോടെ പൂര്‍ത്തിയാക്കും.

പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിങ്ങനെ മൂന്നിടങ്ങളിലായി 1710 ഏക്കറില്‍ വികസിപ്പിക്കുന്ന പദ്ധതിക്കു പുതുശേരി വെസ്റ്റില്‍ 240 ഏക്കര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്.

വ്യവസായമന്ത്രി പി. രാജീവ്, വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച് ഭാവിപരിപാടികള്‍ വിലയിരുത്തി. അടുത്തയാഴ്ച കേന്ദ്രസംഘവും പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. പാലക്കാട് സ്മാര്‍ട് സിറ്റിക്കു കഴിഞ്ഞ 28നാണു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന്‍റെ ഉത്തരവ് സംസ്ഥാനത്തിനു ലഭിച്ചുകഴിഞ്ഞു.


പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ 1844 കോടി രൂപയാണു ചെലവ്. 1789.92 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ട്രങ്ക് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായിരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

റോഡുകളും ഗതാഗതജോലികളും, ജലവിതരണം, സീവേജ്, മലിനജല പുനരുപയോഗശൃംഖല, ജല ശുദ്ധീകരണ പ്ലാന്‍റ്, സീവേജ് സംസ്കരണ പ്ലാന്‍റ്, മലിനജല സംസ്കരണ പ്ലാന്‍റ്, പവർ സപ്ലൈ സിസ്റ്റം, ഖരമാലിന്യസംസ്കരണം, ലാൻഡ്സ്കേപ്പ് വർക്കുകൾ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുകയെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.