പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ 1844 കോടി രൂപയാണു ചെലവ്. 1789.92 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ട്രങ്ക് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായിരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
റോഡുകളും ഗതാഗതജോലികളും, ജലവിതരണം, സീവേജ്, മലിനജല പുനരുപയോഗശൃംഖല, ജല ശുദ്ധീകരണ പ്ലാന്റ്, സീവേജ് സംസ്കരണ പ്ലാന്റ്, മലിനജല സംസ്കരണ പ്ലാന്റ്, പവർ സപ്ലൈ സിസ്റ്റം, ഖരമാലിന്യസംസ്കരണം, ലാൻഡ്സ്കേപ്പ് വർക്കുകൾ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുകയെന്നും മന്ത്രി പറഞ്ഞു.