കമ്മീഷണറുടെ സുരക്ഷാ റിപ്പോർട്ട് തള്ളി; തൃശൂർ പൂരം സുരക്ഷയ്ക്ക് എഡിജിപിയുടെ രഹസ്യയോഗം
കമ്മീഷണറുടെ സുരക്ഷാ റിപ്പോർട്ട് തള്ളി; തൃശൂർ പൂരം സുരക്ഷയ്ക്ക് എഡിജിപിയുടെ രഹസ്യയോഗം
Wednesday, September 25, 2024 4:50 AM IST
തിരുവനന്തപുരം: തൃശൂർ പൂരം സുരക്ഷയുമായി ബന്ധപ്പെട്ടു പോലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കമ്മീഷണറായിരുന്ന അങ്കിത് അശോകൻ സമർപ്പിച്ച റിപ്പോർട്ട് എഡിജിപി എം.ആർ. അജിത്കുമാർ തള്ളിയിരുന്നു.

പൂരത്തിന് ആറു ദിവസം മുൻപ് തൃശൂർ പോലീസ് അക്കാദമിയിൽ നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന രഹസ്യയോഗത്തിലാണ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളിയത്. തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തൃശൂർ പൂരത്തിനുള്ള സുരക്ഷ ഒരുക്കിയതെന്നുമുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നതായാണു വിവരം.

കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു തൃശൂർ പൂരം. ഏപ്രിൽ 13നാണ് തൃശൂർ പോലീസ് അക്കാദമിയിൽ മണിക്കൂറുകൾ നീണ്ട നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നത്.

എഡിജിപിയെയും കമ്മീഷണറെയും കൂടാതെ തൃശൂരിന്‍റെ ചുമതലയുള്ള രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

പോലീസ് സ്വീകരിക്കേണ്ട സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംബന്ധിച്ച നിർദേശം നൽകാൻ ഡിവൈഎസ്പി, സിഐ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗം ഏപ്രിൽ 13ന് ഉച്ചയ്ക്ക് രണ്ടിനു വിളിച്ചിരുന്നു. എന്നാൽ, ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം നീണ്ട സാഹചര്യത്തിൽ രാത്രി ഏഴോടെയാണ് ഡിവൈഎസ്പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഐപിഎസുകാർ പങ്കെടുത്തത്.


പൂരത്തിന് മൂന്നു ദിവസം മുൻപു മുതൽ എഡിജിപി അജിത്കുമാർ തൃശൂർ പോലീസ് അക്കാദമി ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. പൂരദിവസം രാത്രിവരെ എഡിജിപി തൃശൂരിലുണ്ടായിരുന്നു.

എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥർ തൃശൂരിൽ ഉണ്ടായിരിക്കേ സുരക്ഷാ ചുമതല സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനിൽ മാത്രം എങ്ങനെ ഒതുക്കാൻ കഴിയുമെന്ന ചോദ്യം സിപിഐ നേതൃത്വവും ഉന്നയിക്കുന്നുണ്ട്.‌

ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥന് ലക്ഷക്കണക്കിന് ജനങ്ങളെത്തുന്ന പൂര ചടങ്ങുകൾ നടക്കുന്പോൾ അവധി നൽകാനാകില്ല. അഥവാ അടിയന്തര അവധി അനുവദിച്ചാലും പകരം ചുമതല നൽകിയ ശേഷം മാത്രമേ അവധി അനുവദിക്കാൻ വ്യവസ്ഥയുള്ളു. എന്നാൽ, തൃശൂർ പൂര ദിവസം പകരം ചുമതലയും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.