പൂരത്തിന് മൂന്നു ദിവസം മുൻപു മുതൽ എഡിജിപി അജിത്കുമാർ തൃശൂർ പോലീസ് അക്കാദമി ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. പൂരദിവസം രാത്രിവരെ എഡിജിപി തൃശൂരിലുണ്ടായിരുന്നു.
എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥർ തൃശൂരിൽ ഉണ്ടായിരിക്കേ സുരക്ഷാ ചുമതല സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനിൽ മാത്രം എങ്ങനെ ഒതുക്കാൻ കഴിയുമെന്ന ചോദ്യം സിപിഐ നേതൃത്വവും ഉന്നയിക്കുന്നുണ്ട്.
ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥന് ലക്ഷക്കണക്കിന് ജനങ്ങളെത്തുന്ന പൂര ചടങ്ങുകൾ നടക്കുന്പോൾ അവധി നൽകാനാകില്ല. അഥവാ അടിയന്തര അവധി അനുവദിച്ചാലും പകരം ചുമതല നൽകിയ ശേഷം മാത്രമേ അവധി അനുവദിക്കാൻ വ്യവസ്ഥയുള്ളു. എന്നാൽ, തൃശൂർ പൂര ദിവസം പകരം ചുമതലയും നൽകിയിട്ടില്ല.