പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി; റിപ്പോർട്ട് ലഭിക്കുംമുന്പേ തോന്നിയത് എഴുതുന്നു: പിണറായി
പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി; റിപ്പോർട്ട് ലഭിക്കുംമുന്പേ തോന്നിയത്  എഴുതുന്നു: പിണറായി
Tuesday, September 24, 2024 2:15 AM IST
തൃശൂർ: പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്നും അന്വേഷണ റിപ്പോർട്ട് തനിക്കു ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

24നു ലഭിക്കണമെന്നാണ് ഉത്തരവിട്ടത്. ഡിജിപിയുടെ കൈയിലെത്തിയെന്നു വാർത്തകൾ വന്നു. താൻ അതു കണ്ടിട്ടില്ലെന്നും റിപ്പോർട്ട് ലഭിക്കുംമുന്പേ അതിലുള്ളതെന്ന പേരിൽ തോന്നിയ കാര്യങ്ങൾ എഴുതിവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണം തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോർട്ട് പുറത്തുവരുന്നതിനുമുന്പ് ജനങ്ങൾക്കിടയിൽ പ്രത്യേക വികാരമുണ്ടാക്കുകയാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യം. ഈ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെങ്കിൽ അതു ജനങ്ങളോടുള്ള വലിയ നെറികേടാകും. വയനാട് ദുരന്തത്തിലെ പ്രചാരണത്തിനു കഴിഞ്ഞദിവസം മറുപടിനൽകി.

പ്രതീക്ഷിക്കുന്ന ചെലവിനെക്കുറിച്ചു പറഞ്ഞപ്പോൾ, അതു ചെലവായ തുകയാക്കി അവതരിപ്പിച്ചു. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടപ്പോൾ വയനാട് ദുരന്തസഹായത്തിനുള്ള നിവേദനം നൽകി. ഇതുവരെ സഹായം ലഭിച്ചില്ല.

അതിനുശേഷം ദുരന്തമുണ്ടായിടത്തു സഹായിക്കുന്നതു കണ്ടു. മാധ്യമങ്ങൾ അതേക്കുറിച്ചു പറയുന്നില്ല. നാടിന്‍റെ പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അഴീക്കോടൻ രാഘവനെക്കുറിച്ചും മാധ്യമങ്ങൾ കുപ്രചാരണം നടത്തി. സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന അദ്ദേഹം ബസ് കന്പനി ഉടമയെന്നായിരുന്നു പ്രചാരണം. എല്ലാവരോടും സൗമ്യമായി പ്രതികരിക്കുന്ന വ്യക്തിയായിട്ടും കമ്യൂണിസ്റ്റാണെന്ന കാരണത്താലാണ് കൊലപ്പെടുത്തിയത്.

ഒരു തെരഞ്ഞെടുപ്പുകൊണ്ടു തകർന്നുപോകുന്ന പാർട്ടിയല്ല സിപിഎം. നാടിന്‍റെ വികസനത്തിനുവേണ്ടി ഇനിയും മുന്നോട്ടുപോകും. നടക്കില്ലെന്നു കരുതിയ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും ഇടമണ്‍- കൊച്ചി പവർഹൈവേ പദ്ധതിയും നടപ്പാക്കി.

60 ലക്ഷം പേർക്കാണു ക്ഷേമപെൻഷൻ നൽകുന്നത്. തുക ഇനിയും വർധിപ്പിക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. രാജ്യമാകെ ദരിദ്രർ അതിദരിദ്രരായപ്പോൾ കേരളത്തിൽ 64,006 മാത്രമായി. 2025 നവംബർ ഒന്നാകുന്പോൾ കേരളത്തിൽ അതിദരിദ്രരുണ്ടാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മന്ത്രി ആർ. ബിന്ദു, എ.സി. മൊയ്തീൻ എംഎൽഎ, സംസ്ഥാനകമ്മിറ്റിയംഗം എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ഷാജൻ, യു.പി. ജോസഫ്, ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.