അഴീക്കോടൻ രാഘവനെക്കുറിച്ചും മാധ്യമങ്ങൾ കുപ്രചാരണം നടത്തി. സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന അദ്ദേഹം ബസ് കന്പനി ഉടമയെന്നായിരുന്നു പ്രചാരണം. എല്ലാവരോടും സൗമ്യമായി പ്രതികരിക്കുന്ന വ്യക്തിയായിട്ടും കമ്യൂണിസ്റ്റാണെന്ന കാരണത്താലാണ് കൊലപ്പെടുത്തിയത്.
ഒരു തെരഞ്ഞെടുപ്പുകൊണ്ടു തകർന്നുപോകുന്ന പാർട്ടിയല്ല സിപിഎം. നാടിന്റെ വികസനത്തിനുവേണ്ടി ഇനിയും മുന്നോട്ടുപോകും. നടക്കില്ലെന്നു കരുതിയ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും ഇടമണ്‍- കൊച്ചി പവർഹൈവേ പദ്ധതിയും നടപ്പാക്കി.
60 ലക്ഷം പേർക്കാണു ക്ഷേമപെൻഷൻ നൽകുന്നത്. തുക ഇനിയും വർധിപ്പിക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. രാജ്യമാകെ ദരിദ്രർ അതിദരിദ്രരായപ്പോൾ കേരളത്തിൽ 64,006 മാത്രമായി. 2025 നവംബർ ഒന്നാകുന്പോൾ കേരളത്തിൽ അതിദരിദ്രരുണ്ടാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മന്ത്രി ആർ. ബിന്ദു, എ.സി. മൊയ്തീൻ എംഎൽഎ, സംസ്ഥാനകമ്മിറ്റിയംഗം എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ഷാജൻ, യു.പി. ജോസഫ്, ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.