വനം മന്ത്രിയെ വേദിയിലിരുത്തി വകുപ്പിനെയും ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിച്ച് പി.വി. അന്‍വര്‍
വനം മന്ത്രിയെ വേദിയിലിരുത്തി  വകുപ്പിനെയും ഉദ്യോഗസ്ഥരെയും  അടച്ചാക്ഷേപിച്ച് പി.വി. അന്‍വര്‍
Tuesday, September 24, 2024 2:15 AM IST
നിലമ്പൂര്‍: വനം മന്ത്രിയെ വേദിയിലിരുത്തി വകുപ്പിനെയും ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. നിലമ്പൂരില്‍ വനംവകുപ്പിന്‍റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവേദിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പി.വി. അന്‍വര്‍ അതിരൂക്ഷ വിമര്‍ശനം നടത്തിയത്. ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുമ്പോഴാണ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. വനം മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു ഉദ്ഘാടകന്‍.

കെ. സുധാകരന്‍ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല, പിന്നല്ലേ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ട് എന്നായിരുന്നു അന്‍വറിന്‍റെ പരാമര്‍ശം. വനത്തിനുള്ളില്‍ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങള്‍ പണിയുകയാണ്. ഇതൊന്നും ശരിയല്ല. പാര്‍ട്ടി ഇടപെടേണ്ട വിഷയമാണിത്. വന്യജീവി ആക്രമണം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല.

വന്യജീവികളുടെ മനസിനേക്കാള്‍ മോശം മനസുള്ളവരാണ് ചില വനപാലകരെന്ന് എംഎല്‍എ തുറന്നടിച്ചു. കോഴിക്കോട് ടൗണില്‍ ചെന്നപോലെയാണ് വനത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൂട്ടിയിരിക്കുന്നതെന്ന് അന്‍വര്‍ പരിഹസിച്ചു.

വനം സംരക്ഷണത്തിന് വനം മന്ത്രിയുള്ളതുപോലെ മനുഷ്യസംരക്ഷണത്തിന് ഒരു മന്ത്രികൂടി വേണ്ടിവരുമെന്നു പറഞ്ഞാണ് അന്‍വര്‍ തന്‍റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നിലമ്പൂര്‍ ടൗണിലേക്ക് എത്തുമ്പോഴാണു വന്യജീവി സംരക്ഷണത്തിനു മുടക്കുന്നതിനേക്കാള്‍ തുക വനംവകുപ്പിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായുളള കെട്ടിടനിര്‍മാണങ്ങള്‍ക്കായി ചെലവിടുന്നത്.

വനത്തിന്‍റെ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ വനപാലകര്‍ക്കായി കോടികള്‍ മുടക്കി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടു കാര്യമില്ല. വനത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് പരിശോധിക്കാന്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്‍റിനു പോലും വനത്തില്‍ പ്രവേശിക്കാന്‍ അധികാരമില്ല.

സോഷ്യല്‍ ഓഡിറ്റിംഗില്ലാത്ത ഏക മേഖലയാണ് വനംവകുപ്പിന്‍റേത്. വന്യജീവികള്‍ക്കു വെള്ളം കുടിക്കാന്‍ ജനവാസ കേന്ദ്രത്തോടു ചേര്‍ന്നാണ് പോത്തുകല്ലില്‍ കുളങ്ങള്‍ കുഴിച്ചത്. നിലമ്പൂരില്‍ വനംവകുപ്പിന്‍റെ നിരവധി കെട്ടിടങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുമ്പോഴാണ് കോടികള്‍ ചെലവഴിച്ച് പുതിയ കെട്ടിടങ്ങള്‍ പണിയുന്നത്.


നിലവിലെ കെട്ടിടങ്ങള്‍ക്ക് തകരാറൊന്നുമില്ലെന്നിരിക്കെയാണ് അതേ ആവശ്യത്തിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഇടപെടണം.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടാതിരുന്നതിനാല്‍ കഴിഞ്ഞ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടാണു പാര്‍ട്ടിക്കു നഷ്ടമായതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. വനത്തിനകത്തുവച്ച് കാട്ടാനയുടെ ആക്രമണത്തില്‍ അപകടം പറ്റിയാല്‍ അതു മനസിലാക്കാം. എന്നാല്‍ നാട്ടിലിറങ്ങി കാട്ടാന മനുഷ്യനെ കൊന്നാല്‍ ആരാണ് ഉത്തരവാദിയെന്ന് എംഎല്‍എ ചോദിച്ചു.

കുളങ്ങള്‍ കുഴിച്ചും മുളകള്‍ വച്ചുപിടിപ്പിച്ചും കാട്ടിനുള്ളില്‍ വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കാതെയുള്ള വന്യമൃഗസംരക്ഷണമാണ് ഇവിടെ വനംവകുപ്പ് നടത്തുന്നത്. ഇതിനൊന്നും വനംവകുപ്പിന്‍റെ കൈയില്‍ പണമില്ല. കോടികള്‍ ചെലവഴിച്ച് കെട്ടിടം നിര്‍മിക്കാന്‍ പണമുണ്ട്.

മരണപ്പെട്ട വനപാലകന്‍റെ മൃതദേഹം വനം ഡിവിഷന്‍ ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പോലും മടിച്ച ഡിഎഫ്ഒയ്ക്കെതിരേ എന്തു നടപടി എടുത്തുവെന്നും അന്‍വര്‍ വേദിയിലുണ്ടായിരുന്ന വനം മന്ത്രി എ.കെ. ശശീന്ദ്രനോടു ചോദിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട വിവരം അറിയിക്കാന്‍ ചെന്നയാളോട് 10 ലക്ഷം രൂപ കിട്ടില്ലേ പിന്നെന്താ എന്നാണു ചോദിച്ചത്. ഈ രീതി കമ്യൂണിസമല്ലെന്നും ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തണമെന്നും അന്‍വര്‍ പറഞ്ഞു.

1972 ലെ വനം നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വന്യജീവികളെക്കൊണ്ടുള്ള പ്രയാസം മൂലം കഷ്ടപ്പെടുന്ന കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു വേണ്ട പിന്തുണ ലഭിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.