സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി
സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി
Wednesday, September 25, 2024 4:50 AM IST
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.

അന്വേഷണം പ്രാരംഭഘട്ടത്തിലായിരിക്കെ ജാമ്യത്തില്‍ വിടുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും.സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സിദ്ദിഖിന് ലൈംഗികശേഷി പരിശോധന നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി പരിഗണിച്ചു. കേസിന്‍റെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഹര്‍ജിക്കാരനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. കുറ്റകൃത്യം പ്രഥമദൃഷ്‌ട്യാ സാധൂകരിക്കുന്ന തെളിവുകളുമുണ്ട്.

പോലീസില്‍ പരാതി നല്‍കാന്‍ എട്ടു വര്‍ഷം വൈകിയത് ആരോപണങ്ങള്‍ വ്യാജമാണെന്നതിനു തെളിവാണെന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. പരാതിക്കാരി നേരത്തേ സമൂഹമാധ്യമത്തില്‍ 14 പേര്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. സ്വഭാവം ഇതില്‍നിന്ന് അനുമാനിക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എന്നാല്‍, പരാതി വൈകിയതിനു പല കാരണങ്ങളും ഉണ്ടാകാമെന്നും സമൂഹം തന്നെ എങ്ങനെ കാണുമെന്ന ആശങ്കയുണ്ടാകാമെന്നും ഹൈക്കോടതി പറഞ്ഞു. ലൈംഗികാതിക്രമം നേരിട്ട ഒരു വനിതയുടെ അനുഭവം അവരുടെ സ്വഭാവത്തിന്‍റെ പ്രതിഫലനമല്ല, മറിച്ച് യാതനകളുടെ സാക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ 2016ല്‍ നടിയെ സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണു പരാതി. തിരുവനന്തപുരം മ്യൂസിയം പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 2019 മുതല്‍ ഈ സ്ത്രീ തനിക്കെതിരേ പരാതിയുമായി രംഗത്തുണ്ടെന്നും അന്നൊന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും സിദ്ദിഖ് വാദമുന്നയിച്ചു.

2016ല്‍ തിയറ്ററില്‍ വച്ച് ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമൊക്കെയായിരുന്നു അന്നത്തെ ആരോപണം.

2019 മുതല്‍ 2022 വരെ സമൂഹമാധ്യമങ്ങൾ വഴിയും അഭിമുഖങ്ങളിലൂടെയും ഇതേ സംഭവമാണു പറഞ്ഞത്. ഇതു ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യവുമില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെ ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയതെന്നാണ് സിദ്ദിഖിന്‍റെ വാദം.


അറസ്റ്റ് നീക്കം; സിദ്ദിഖിനായി വ്യാപക തെരച്ചില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണസംഘത്തിന്‍റെ നീക്കം. നടനായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

സിദ്ദിഖ് ഒളിവിലാണെന്നാണു സൂചന. സിദ്ദിഖിന്‍റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും ഇന്നലെ രാവിലെ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

ഇതിനിടെ, വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സിദ്ദിഖ് വിദേശത്തേക്ക് കടക്കുന്നതു തടയാനാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നീക്കം. എറണാകുളം നഗരത്തിലെ ഹോട്ടലുകളിലും നടന്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് ഇന്നലെ പരിശോധന നടത്തി.

തിങ്കളാഴ്ച വൈകുന്നേരം കുട്ടമശേരിയിലെ വീട്ടില്‍ സിദ്ദിഖ് ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. സിദ്ദിഖിന്‍റെ കാര്‍ വീട്ടില്‍ കണ്ടതായാണു വിവരം. ഒരു മാസമായി സിദ്ദിഖ് ഭാര്യയുമായി കുട്ടമശേരിയിലെ വീട്ടിലാണു താമസമെന്നും പരിസരവാസികള്‍ പറയുന്നു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. പ്രത്യേക യോഗം ചേര്‍ന്ന അന്വേഷണസംഘം സിദ്ദിഖിന്‍റെ അറസ്റ്റിന് നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതുവരെ കാത്തിരിക്കേണ്ടെന്ന് അന്വേഷണസംഘം നിലപാടെടുത്തു. 

അതേസമയം, സുപ്രീംകോടതിയെ സമീപിക്കാനാണു സിദ്ദിഖിന്‍റെ നീക്കമെന്നാണു വിവരം. അദ്ദേഹത്തിന്‍റെ മകന്‍ ഇന്നലെ വൈകുന്നേരം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.