നിലവിൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടത്തേണ്ടത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലുള്ളത്. 38 തലത്തിലുള്ള ഫിറ്റ്നസ് ടെസ്റ്റാണുനടത്തുന്നത്. നിലവിലുള്ളത് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്ന രീതിയാണ്.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ സർക്കാരിനോ സ്വകാര്യ മേഖലയിലോ ആരംഭിക്കാം. പ്രത്യേക സ്ഥാപനങ്ങളായിട്ടാണ് തുടങ്ങേണ്ടത്. നിശ്ചിത യോഗ്യതയുള്ള സ്റ്റാഫ് വേണം. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യമേഖലയിൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, കേരളത്തിലെ വാഹനങ്ങൾക്ക് ഒക്ടോബർ ഒന്നുമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അതിർത്തി കടക്കേണ്ടി വരും.