ടെസ്റ്റിംഗ് സ്റ്റേഷനുകളില്ലാതെ കേരളം
ടെസ്റ്റിംഗ് സ്റ്റേഷനുകളില്ലാതെ കേരളം
Wednesday, September 25, 2024 3:19 AM IST
റെനീഷ് മാത്യു

കണ്ണൂർ: രാജ്യത്ത് ഒക്‌ടോബർ ഒന്നുമുതൽ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ‌ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിൽ മാത്രമെന്നു കേന്ദ്രം. എന്നാൽ, ടെസ്റ്റിംഗ് സ്റ്റേഷനുകൾ കേരളത്തിൽ ഇല്ല.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചാൽ 100 കോടി രൂപ അനുവദിക്കുമെന്നും കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. എന്നാൽ, നടപടികൾ ആരംഭിക്കാത്തതിനാൽ കേരളത്തിന് 100 കോടി രൂപ നഷ്‌ടമാവുകയും ചെയ്തു.

എട്ടു വർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്കു രണ്ടുവർഷം കൂടുന്പോഴും എട്ടുവർഷം കഴിഞ്ഞവയ്ക്ക് ഓരോ വർഷവും ഫിറ്റ്നസ് നടത്തണമെന്നാണു നിർദേശം. വ്യക്തികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ രജിസ്ട്രേഷൻ പുതുക്കുന്നതിന്‍റെ ഭാഗമായും ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്.


നിലവിൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടത്തേണ്ടത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലുള്ളത്. 38 തലത്തിലുള്ള ഫിറ്റ്നസ് ടെസ്റ്റാണുനടത്തുന്നത്. നിലവിലുള്ളത് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്ന രീതിയാണ്.

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ സർക്കാരിനോ സ്വകാര്യ മേഖലയിലോ ആരംഭിക്കാം. പ്രത്യേക സ്ഥാപനങ്ങളായിട്ടാണ് തുടങ്ങേണ്ടത്. നിശ്ചിത യോഗ്യതയുള്ള സ്റ്റാഫ് വേണം. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യമേഖലയിൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, കേരളത്തിലെ വാഹനങ്ങൾക്ക് ഒക്‌ടോബർ ഒന്നുമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അതിർത്തി കടക്കേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.