വേണാട് എക്‌സ്പ്രസില്‍ കാലുകുത്താന്‍ ഇടമില്ല; വനിതായാത്രികര്‍ കുഴഞ്ഞുവീണു
വേണാട് എക്‌സ്പ്രസില്‍ കാലുകുത്താന്‍ ഇടമില്ല; വനിതായാത്രികര്‍  കുഴഞ്ഞുവീണു
Tuesday, September 24, 2024 2:15 AM IST
കൊച്ചി: കാലുകുത്താന്‍ പോലും ഇടമില്ലാതെ തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ ദുരിതയാത്ര. യാത്രക്കാരെക്കൊണ്ടു തിങ്ങിനിറഞ്ഞ ട്രെയിനില്‍ ഇന്നലെ രാവിലെ രണ്ടു വനിതാ യാത്രികർ കുഴഞ്ഞുവീണു.

ട്രെയിന്‍ പിറവം റോഡ് കഴിഞ്ഞപ്പോഴാണു യാത്രക്കാര്‍ ബോധരഹിതരായത്. ഉടന്‍തന്നെ സഹയാത്രികര്‍ പ്രഥമശുശ്രൂഷ നല്‍കി. നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവർ നന്നേ ബുദ്ധിമുട്ടി. തുടര്‍ന്ന് യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.

ട്രെയിനിന്‍റെ സമയം മാറ്റിയതാണു തിരക്ക് ഇരട്ടിയാകാന്‍ കാരണം. വന്ദേഭാരത് ട്രെയിൻ കടന്നുപോകാനായി വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നത് പതിവാണെന്നു യാത്രക്കാര്‍ പറയുന്നു. റെയില്‍വേ അധികൃതര്‍ക്ക് പലതവണ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.


വേണാട് എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്നും ട്രെയിന്‍ പിടിച്ചിടാത്ത തരത്തില്‍ സമയം പുനഃക്രമീകരിക്കണമെന്നും മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍റെ ആവശ്യം.

തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണു ഷൊര്‍ണൂരില്‍ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണു വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നതില്‍ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെ നിരവധി പേരാണു വേണാട് എക്‌സ്പ്രസിനെ ആശ്രയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.