സോളാർ വേലിയിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
സോളാർ വേലിയിൽ തട്ടി  ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
Wednesday, September 25, 2024 4:50 AM IST
വടക്കഞ്ചേരി: വാണിയംപാറ മണിയൻകിണർ ആദിവാസിക്കോളനിക്കടുത്തു പീച്ചി വനാതിർത്തിയിലെ ഫെൻസിംഗിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

കോളനി റോഡ് വഴിയിൽ വാണിയംപാറ എസ്റ്റേറ്റ് ഗേറ്റിനു മുന്നിൽ കോഴിചത്തപാറ എന്ന സ്ഥലത്ത് കാട്ടിലാണു പെൺമോഴ ആന ചരിഞ്ഞ നിലയിൽ കാണപ്പെട്ടത്. പീച്ചി വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഇന്നലെ രാവിലെ ആറുമണിയോടെ റബർ ടാപ്പിംഗ് തൊഴിലാളികളാണ് ആന കിടക്കുന്നതു കണ്ടത്. വിവരം അറിയിച്ചതിനെതുടർന്ന് ഫോറസ്റ്റ് വാച്ചർ മണി സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തു. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ചരിഞ്ഞ ആനയ്ക്കൊപ്പം രണ്ട് ആനകൾകൂടി ഉണ്ടായിരുന്നതായി വാച്ചർ മണി പറഞ്ഞു. ചരിഞ്ഞ ആനയുടെ കാലുകൾ സോളാർ വേലിയുടെ കമ്പികൾക്കിടയിലായിരുന്നു. ഷോക്കേറ്റ് തെന്നിവീണപ്പോൾ വീണ്ടും ഷോക്കേറ്റ് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം.


അപകടത്തിൽപ്പെട്ട ആനയെ രക്ഷപ്പെടുത്താൻ മറ്റ് ആനകൾ ശ്രമം നടത്തിയതിന്‍റെ അടയാളങ്ങളും സമീപത്തുണ്ട്. ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് മറ്റ് ആനകൾ കാട്ടിലേക്കു മാറിയത്.

പത്തുവയസ് തോന്നിക്കുന്ന മോഴയാണു ചരിഞ്ഞതെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. കോളനിവഴിയിൽനിന്നും അഞ്ചു മീറ്റർ മാത്രം അകലെയാണ് ജഡം കിടന്നിരുന്നത്.

പ്രദേശത്തു സ്ഥിരമായി ആന ഇറങ്ങാറുണ്ടെങ്കിലും ആന ചരിയുന്ന സംഭവം ഇതാദ്യമാണെന്നു വനപാലകർ പറഞ്ഞു. ഡിഎഫ്ഒ ഉൾപ്പെടെ വനംവകുപ്പിന്‍റെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.