അപകടത്തിൽപ്പെട്ട ആനയെ രക്ഷപ്പെടുത്താൻ മറ്റ് ആനകൾ ശ്രമം നടത്തിയതിന്റെ അടയാളങ്ങളും സമീപത്തുണ്ട്. ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് മറ്റ് ആനകൾ കാട്ടിലേക്കു മാറിയത്.
പത്തുവയസ് തോന്നിക്കുന്ന മോഴയാണു ചരിഞ്ഞതെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. കോളനിവഴിയിൽനിന്നും അഞ്ചു മീറ്റർ മാത്രം അകലെയാണ് ജഡം കിടന്നിരുന്നത്.
പ്രദേശത്തു സ്ഥിരമായി ആന ഇറങ്ങാറുണ്ടെങ്കിലും ആന ചരിയുന്ന സംഭവം ഇതാദ്യമാണെന്നു വനപാലകർ പറഞ്ഞു. ഡിഎഫ്ഒ ഉൾപ്പെടെ വനംവകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.