ജയസൂര്യക്കെതിരേ കൂത്താട്ടുകുളം പോലീസ് അന്വേഷിക്കുന്ന കേസ് 2012-13 കാലയളവില്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിലെ മറ്റൊരു കേസ് 2008 ജനുവരി ഏഴിനു നടന്നതായാണ് അതിജീവിതയുടെ ആരോപണം.
ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടനെതിരേ ചുമത്തിയിരിക്കുന്ന 354 വകുപ്പും ഉപവകുപ്പുകളും അന്നു ജാമ്യം കിട്ടാവുന്നതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.