ജനകീയ മത്സ്യക്കൃഷി മേൽനോട്ടക്കാരെ സർക്കാർ പിരിച്ചുവിട്ടു
ജനകീയ മത്സ്യക്കൃഷി മേൽനോട്ടക്കാരെ സർക്കാർ പിരിച്ചുവിട്ടു
Wednesday, September 25, 2024 3:25 AM IST
ജോമി കുര്യക്കോസ്

കോട്ടയം: ജനകീയ മത്സ്യ കൃഷി പദ്ധതി നടപ്പാക്കാന്‍ നിയമിച്ച അക്വാ കള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാരെയും പ്രമോട്ടര്‍മാരെയും സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ പിരിച്ചുവിട്ടു. താല്‍ക്കാലികമായി നിയമിച്ച 100 കോ ഓര്‍ഡിനേറ്റര്‍മാരും 674 പ്രമോര്‍ട്ടര്‍മാരും ഇന്നു മുതല്‍ ജോലിക്കു ഹാജരാകേണ്ടെന്നു സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ (അക്വാ) ജില്ലാ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.

മത്സ്യകൃഷി വ്യാപനത്തിന് രണ്ട് വര്‍ഷം മുമ്പ് നിയമിച്ച ഇവരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരുന്നു. എട്ട് മാസം തുടരെ മുടങ്ങിയപ്പോള്‍ പ്രതിഷേധിച്ചതോടെ നാല് മാസത്തെ വേതനം നല്‍കി. നാലു മാസ കുടിശിക ബാക്കി നില്‍ക്കെയാണ് പിരിച്ചുവിടല്‍.

ഫിഷറീസ് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ജനകീയ മത്സകൃഷിക്ക് ധനവകുപ്പില്‍നിന്നു ഭരണാനുമതി വൈകുന്നതാണ് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാനിടയാക്കിയത്. 13 തദ്ദേശ സ്ഥാപനങ്ങള്‍ ചേരുന്ന ക്ലസ്റ്ററില്‍ ഒരു കോ ഓര്‍ഡിനേറ്ററെയും ആറ് പ്രമോട്ടര്‍മാരെയുമാണ് നിയമിച്ചത്്. കോ ഓര്‍ഡിനേറ്റര്‍ക്ക് മാസവേതനം ം 30,000 രൂപയും പ്രമോട്ടര്‍ക്ക് 675 രൂപയുമായിരുന്നു.


തുടക്കത്തില്‍ പ്രമോട്ടര്‍മാര്‍ക്ക് മാസം 25 ദിവസം ജോലി ലഭിച്ചിരുന്നെങ്കിലും പിന്നീട് 21 ദിവസമാക്കി കുറച്ചു. ശമ്പളം വൈകുകയും പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കുകയും ചെയ്തതോടെ കുറച്ചുപേർ ജോലി ഉപേക്ഷിച്ചു. ഇതോടെ ആളില്ലാത്ത സ്ഥലങ്ങളില്‍ നിലവിലുള്ളവരെ അധികജോലിക്ക് വിനിയോഗിച്ചു. നിലവില്‍ 64 കോ ഓര്‍ഡിനേറ്റര്‍മാരും 540 പ്രമോട്ടര്‍മാരുമാണ് ശേഷിക്കുന്നത്.

ഫിഷറീസ് വകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള ജനകീയ മത്സ്യകൃഷി പദ്ധതി, പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന എന്നിവയുടെ നിര്‍വഹണത്തിന് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സാമ്പത്തിക പ്രതിസന്ധി മാറുമ്പോള്‍ തിരിച്ചെടുക്കുമെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനം പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.