തുടക്കത്തില്‍ പ്രമോട്ടര്‍മാര്‍ക്ക് മാസം 25 ദിവസം ജോലി ലഭിച്ചിരുന്നെങ്കിലും പിന്നീട് 21 ദിവസമാക്കി കുറച്ചു. ശമ്പളം വൈകുകയും പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കുകയും ചെയ്തതോടെ കുറച്ചുപേർ ജോലി ഉപേക്ഷിച്ചു. ഇതോടെ ആളില്ലാത്ത സ്ഥലങ്ങളില്‍ നിലവിലുള്ളവരെ അധികജോലിക്ക് വിനിയോഗിച്ചു. നിലവില്‍ 64 കോ ഓര്‍ഡിനേറ്റര്‍മാരും 540 പ്രമോട്ടര്‍മാരുമാണ് ശേഷിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ജനകീയ മത്സ്യകൃഷി പദ്ധതി, പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന എന്നിവയുടെ നിര്‍വഹണത്തിന് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. സാമ്പത്തിക പ്രതിസന്ധി മാറുമ്പോള്‍ തിരിച്ചെടുക്കുമെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനം പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന.