മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
Wednesday, September 25, 2024 4:50 AM IST
കൊച്ചി: ബലാത്സംഗക്കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റില്‍. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘമാണ് (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാല്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ പിന്നീട് വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് സ്റ്റേഷൻജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണസംഘത്തിനു മുന്നില്‍ എത്തണമെന്നതാണു പ്രധാന വ്യവസ്ഥ. മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

ചോദ്യംചെയ്യലിനായി ഇന്നലെ രാവിലെ 10.15ന് അഭിഭാഷകന്‍ ജിയോ പോളിനൊപ്പമാണു മുകേഷ് എത്തിയത്. പ്രത്യേക അന്വേഷണസംഘ (എസ്‌ഐടി) ത്തിന് നേതൃത്വം നൽകുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യംചെയ്യല്‍ ഉച്ചയ്ക്ക് 1.15 വരെ നീണ്ടു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

അതിനുശേഷം വൈദ്യപരിശോധനയ്ക്കായി മുകേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കിയശേഷം പോലീസ് വിട്ടയച്ചു.


മരട് പോലീസും വടക്കാഞ്ചേരി പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളാണ് മുകേഷിനെതിരേയുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണു ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയാണ് ആലുവ സ്വദേശിനിയായ നടി മുകേഷിനെതിരേ പരാതി നല്‍കിയത്. 2009ല്‍ സിനിമയില്‍ അവസരവും സിനിമാ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്തു ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് മുകേഷിനെതിരേ കേസെടുത്തത്.

കേസില്‍ ഏഴു പേര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആലുവ സ്വദേശിനിയായ നടി ഏഴു പേര്‍ക്കെതിരേയാണ് ലൈംഗികപീഡന പരാതി നല്‍കിയത്. മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖരന്‍, ഇടവേള ബാബു, ജയസൂര്യ അടക്കമുള്ള ഏഴുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇതില്‍ മുകേഷ്, അഡ്വ. ചന്ദ്രശേഖരന്‍, ജയസൂര്യ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. മണിയന്‍ പിള്ള രാജുവിനെതിരേയുള്ള പരാതി 2015ന് മുമ്പുള്ളതാണെന്നു കണ്ടെത്തി ജാമ്യാപേക്ഷ തീര്‍പ്പാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.